സിഡ്നി: ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന് പരിക്കിന്റെ പ്രഹരം തുടരുന്നു. പരന്പരയിലെ നാലാം ടെസ്റ്റിനുള്ള ടീമിൽനിന്നു പേസർ ജസ്പ്രീത് ബുംറ പുറത്തായി.
സിഡ്നി ടെസ്റ്റിൽ ഫീൽഡിംഗിനിടെയേറ്റ പരിക്കാണു ബുംറയ്ക്കു തിരിച്ചടിയായത്. ബുംറയുടെ വയറിനാണു പരിക്കെന്നും സ്ഥിതി ഗുരുതരമാക്കാൻ സാഹചര്യമൊരുക്കാതെ ബുംറയെ ബിസിസിഐ ടീമിൽനിന്ന് ഒഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയാണു ബിസിസിഐയുടെ മനസിൽ.
പരിക്കേറ്റു പുറത്താകുന്ന അഞ്ചാം ഇന്ത്യൻ താരമാണു ബുംറ. നേരത്തെ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരി, പേസർമാരായ മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍ എന്നിവർ പരിക്കിനെ തുടർന്നു ടീമിൽനിന്നു പുറത്തായിരുന്നു.
ബുംറ പുറത്തായതോടെ ബ്രിസ്ബേനിൽ മുഹമ്മദ് സിറാജാകും ഇന്ത്യൻ ബൗളിംഗിനെ നയിക്കുക. നവദീപ് സൈനി, ശാർദുൾ താക്കുർ, ടി. നടരാജൻ എന്നിവർ സിറാജിനു പിന്തുണ നൽകും.
സിഡ്നി ടെസ്റ്റിൽ ഫീൽഡിംഗിനിടെയേറ്റ പരിക്കാണു ബുംറയ്ക്കു തിരിച്ചടിയായത്. ബുംറയുടെ വയറിനാണു പരിക്കെന്നും സ്ഥിതി ഗുരുതരമാക്കാൻ സാഹചര്യമൊരുക്കാതെ ബുംറയെ ബിസിസിഐ ടീമിൽനിന്ന് ഒഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയാണു ബിസിസിഐയുടെ മനസിൽ.
പരിക്കേറ്റു പുറത്താകുന്ന അഞ്ചാം ഇന്ത്യൻ താരമാണു ബുംറ. നേരത്തെ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരി, പേസർമാരായ മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍ എന്നിവർ പരിക്കിനെ തുടർന്നു ടീമിൽനിന്നു പുറത്തായിരുന്നു.
ബുംറ പുറത്തായതോടെ ബ്രിസ്ബേനിൽ മുഹമ്മദ് സിറാജാകും ഇന്ത്യൻ ബൗളിംഗിനെ നയിക്കുക. നവദീപ് സൈനി, ശാർദുൾ താക്കുർ, ടി. നടരാജൻ എന്നിവർ സിറാജിനു പിന്തുണ നൽകും.