കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്. ചൊവ്വാഴ്ച പുലർച്ചയോടെയാണു സിബിഐ സംഘം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണു സിബിഐ പരിശോധന.
സംഘത്തിലുണ്ടായിരുന്ന സിബിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻമാർ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയും പരിശോധിച്ചു. സ്വർണക്കടത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥൻമാർ ഒത്താശചെയ്യുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സിബിഐയുടെ മിന്നൽ പരിശോധനയെന്നാണു സൂചന.
ഷാർജയിൽനിന്നുള്ള വിമാനം കരിപ്പൂരിൽ എത്തിയതിനു തൊട്ടുപിന്നാലെയാണു സിബിഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയത്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. പരിശോധന തുടരുകയാണ്.
സംഘത്തിലുണ്ടായിരുന്ന സിബിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻമാർ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയും പരിശോധിച്ചു. സ്വർണക്കടത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥൻമാർ ഒത്താശചെയ്യുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സിബിഐയുടെ മിന്നൽ പരിശോധനയെന്നാണു സൂചന.
ഷാർജയിൽനിന്നുള്ള വിമാനം കരിപ്പൂരിൽ എത്തിയതിനു തൊട്ടുപിന്നാലെയാണു സിബിഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയത്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. പരിശോധന തുടരുകയാണ്.