വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സായുധ പ്രതിഷേധമുണ്ടായേക്കാമെന്ന് എഫ്ബിഐ മുന്നറിയിപ്പ്. വാഷിംഗ്ടണ്‍ ഡിസിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും സായുധ പ്രതിഷേധങ്ങൾക്കു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
സംസ്ഥാന തലസ്ഥാനങ്ങളിൽ ജനുവരി 16 മുതൽ 20 വരെയാണു സായുധ പ്രതിഷേധങ്ങൾക്കു സാധ്യതയുള്ളതായി എഫ്ബിഐ മുന്നറിയിപ്പ് നൽകുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സായുധ പ്രക്ഷോഭത്തിലൂടെ വീണ്ടും ഒരു അട്ടിമറി നീക്കത്തിനു ശ്രമം ഉണ്ടായേക്കാമെന്നാണു സൂചനകൾ.
ഇതേതുടർന്ന് അമേരിക്കയിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. വാഷിംഗ്ടണിലേക്ക് 15,000 സൈനികരെ അയക്കാൻ നാഷണൽ ഗാർഡ് തീരുമാനിച്ചു. ജനുവരി 24 വരെ വാഷിംഗ്ടണ്‍ സ്മാരകത്തിലേക്കു വിനോദസഞ്ചാരികൾക്ക് വിലക്കും ഏർപ്പെടുത്തി.
ജനുവരി ഇരുപതിനാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ബൈഡൻ സ്ഥാനമേൽക്കുന്നത്. സ്ഥാനാരോഹണ ചടങ്ങിന്റെ പശ്ചാത്തലത്തിൽ വാഷിംഗ്ടണ്‍ ഡിസിയിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കാപിറ്റോളിൽ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നു ചൂണ്ടിക്കാണിച്ചു ഡെമോക്രാറ്റുകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ച യുഎസ് കാപിറ്റോളിലുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണത്തിനു ട്രംപാണ് പ്രേരണ നൽകിയതെന്നാണു പ്രമേയത്തിൽ പറയുന്നത്.
സംസ്ഥാന തലസ്ഥാനങ്ങളിൽ ജനുവരി 16 മുതൽ 20 വരെയാണു സായുധ പ്രതിഷേധങ്ങൾക്കു സാധ്യതയുള്ളതായി എഫ്ബിഐ മുന്നറിയിപ്പ് നൽകുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സായുധ പ്രക്ഷോഭത്തിലൂടെ വീണ്ടും ഒരു അട്ടിമറി നീക്കത്തിനു ശ്രമം ഉണ്ടായേക്കാമെന്നാണു സൂചനകൾ.
ഇതേതുടർന്ന് അമേരിക്കയിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. വാഷിംഗ്ടണിലേക്ക് 15,000 സൈനികരെ അയക്കാൻ നാഷണൽ ഗാർഡ് തീരുമാനിച്ചു. ജനുവരി 24 വരെ വാഷിംഗ്ടണ്‍ സ്മാരകത്തിലേക്കു വിനോദസഞ്ചാരികൾക്ക് വിലക്കും ഏർപ്പെടുത്തി.
ജനുവരി ഇരുപതിനാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ബൈഡൻ സ്ഥാനമേൽക്കുന്നത്. സ്ഥാനാരോഹണ ചടങ്ങിന്റെ പശ്ചാത്തലത്തിൽ വാഷിംഗ്ടണ്‍ ഡിസിയിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കാപിറ്റോളിൽ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നു ചൂണ്ടിക്കാണിച്ചു ഡെമോക്രാറ്റുകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ച യുഎസ് കാപിറ്റോളിലുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണത്തിനു ട്രംപാണ് പ്രേരണ നൽകിയതെന്നാണു പ്രമേയത്തിൽ പറയുന്നത്.