ചെന്നൈ: റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ രംഗങ്ങൾ പുറത്തായി. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് ചോർന്നത്. ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിതരണക്കാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങൾ ചോർന്നത്. സംഭവത്തിൽ സിനിമയുടെ നിർമാണ കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവർത്തകർ അഭ്യർഥിച്ചു. 1.5 വർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞു. അഭ്യർഥനയുമായി മറ്റ് തമിഴ് സംവിധായകരും രംഗത്തെത്തി.
രംഗങ്ങൾ ചോർത്തിയത് സോണി ഡിജിറ്റൽ സിനിമാസിലെ ജീവനക്കാരനാണെന്ന് നിർമാണ കമ്പനി ആരോപിച്ചു. ഇയാൾക്കെതിരെ പരാതി നൽകുകയും ചെയ്തു. മാസ്റ്റർ സിനിമയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് നിർമാണ കമ്പനി കുറ്റപ്പെടുത്തി.
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ബുധനാഴ്ചയാണ് മാസ്റ്റർ തീയറ്ററുകളിലെത്തുന്നത്. ഇതിനിടെയാണ് സിനിമ വലിയ രീതിയിൽ പ്രതിസന്ധി നേരിടുന്നത്.
സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവർത്തകർ അഭ്യർഥിച്ചു. 1.5 വർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞു. അഭ്യർഥനയുമായി മറ്റ് തമിഴ് സംവിധായകരും രംഗത്തെത്തി.
രംഗങ്ങൾ ചോർത്തിയത് സോണി ഡിജിറ്റൽ സിനിമാസിലെ ജീവനക്കാരനാണെന്ന് നിർമാണ കമ്പനി ആരോപിച്ചു. ഇയാൾക്കെതിരെ പരാതി നൽകുകയും ചെയ്തു. മാസ്റ്റർ സിനിമയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് നിർമാണ കമ്പനി കുറ്റപ്പെടുത്തി.
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ബുധനാഴ്ചയാണ് മാസ്റ്റർ തീയറ്ററുകളിലെത്തുന്നത്. ഇതിനിടെയാണ് സിനിമ വലിയ രീതിയിൽ പ്രതിസന്ധി നേരിടുന്നത്.