ഇസ്ലാമാബാദ്: രാജ്യവ്യാപകമായുണ്ടായ പവര്‍കട്ടിനെത്തുടര്‍ന്ന് പവർ പ്ലാന്റ് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് പാക്കിസ്ഥാൻ. പ്രധാന വൈദ്യുതി ഉത്പാദന നിലയത്തിലെ ഒരു മാനേജരും ആറ് ജോലിക്കാരും ഉള്‍പ്പെടെ ഏഴ് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. വൈദ്യുതി ഉത്പാദന-വിതരണ സംവിധാനത്തിലുണ്ടായ തകരാർ മൂലം വന്‍ ഗ്രിഡ് തകരാര്‍ സംഭവിക്കുകയും രാജ്യം ഇരുട്ടിലാകുകയും ചെയ്തിരുന്നു.
ദക്ഷിണ പാക്കിസ്ഥാനിൽ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാറാണ് ഞായറാഴ്ച പുലര്‍ച്ച രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണമായത്. കറാച്ചി, റാവൽ പിണ്ടി, മുൾട്ടാൻ, ലാഹോർ, ഇസ്ലാമാബാദ് നഗരങ്ങളിൽ ശനിയാഴ്ച രാത്രി വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. മിക്ക പ്രദേശങ്ങളിലും 18 മണിക്കൂര്‍ വരെ പവര്‍കട്ട് നീണ്ടുനിന്നു.
സിന്ധ് പ്രവിശ്യയിലെ ഗുഡു താപവൈദ്യുത നിലയത്തിലെ ജീവനക്കാരെ ജോലിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് സസ്പെന്‍ഡ് ചെയ്തതായി കേന്ദ്ര വൈദ്യുതി കമ്പനി അറിയിച്ചു.
ദക്ഷിണ പാക്കിസ്ഥാനിൽ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാറാണ് ഞായറാഴ്ച പുലര്‍ച്ച രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണമായത്. കറാച്ചി, റാവൽ പിണ്ടി, മുൾട്ടാൻ, ലാഹോർ, ഇസ്ലാമാബാദ് നഗരങ്ങളിൽ ശനിയാഴ്ച രാത്രി വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. മിക്ക പ്രദേശങ്ങളിലും 18 മണിക്കൂര്‍ വരെ പവര്‍കട്ട് നീണ്ടുനിന്നു.
സിന്ധ് പ്രവിശ്യയിലെ ഗുഡു താപവൈദ്യുത നിലയത്തിലെ ജീവനക്കാരെ ജോലിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് സസ്പെന്‍ഡ് ചെയ്തതായി കേന്ദ്ര വൈദ്യുതി കമ്പനി അറിയിച്ചു.