+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഷീൽഡ്: ശീതീകരിച്ച ട്രക്കുകളില്‍ പൂനെയിൽ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു

പൂനെ: കോവിഡ് വാക്സിൻ കോവിഷീൽഡിന്‍റെ ആദ്യ ലോഡ് ഇന്ന് പുലർച്ചെ പൂനെയിൽ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോ
കോവിഷീൽഡ്: ശീതീകരിച്ച ട്രക്കുകളില്‍ പൂനെയിൽ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു
പൂനെ: കോവിഡ് വാക്സിൻ കോവിഷീൽഡിന്‍റെ ആദ്യ ലോഡ് ഇന്ന് പുലർച്ചെ പൂനെയിൽ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. സിറം ഇന്‍റസ്റ്റിറ്റ്യൂട്ടിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് ട്രക്കുകൾ പുറപ്പെട്ടത്. ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗോഹട്ടി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലെത്തിക്കും.

കോവിഷീൽഡ് വാങ്ങാൻ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കേന്ദ്ര സർക്കാർ കരാറുണ്ടാക്കിയിരുന്നു. ഒരു ഡോസിന് 200 രൂപ എന്ന നിരക്കിലാണ് സർക്കാർ മരുന്നു വാങ്ങുന്നത്. ജിഎസ്ടി ഉൾപ്പടെ 210 രൂപയാകും. സ്വകാര്യ വിപണിയിൽ ഇതിന് വില ഒരു ഡോസിന് ആയിരം രൂപയാകുമെന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അഡാർ പൂനാവാല അറിയിച്ചിരുന്നു.



ആദ്യഘട്ടത്തിൽ 1.1 കോടി ഡോസ് ആണു സർക്കാർ സംഭരിക്കുന്നത്. അടുത്ത ആഴ്ചകളിൽ സംഭരണശേഷി വർധിപ്പിക്കും. പൂന ആസ്ഥാനമായുള്ള ശീതീകരണ ശൃംഖല കൂൾ-ലെസ് കോൾഡ് ചെയിൻ ലിമിറ്റഡുമായി സഹകരിച്ചാണ് സിറം ഇന്‍റസ്റ്റിറ്റ്യൂട്ട് സർക്കാർ സംഭരണ കേന്ദ്രങ്ങളിൽ മരുന്ന് എത്തിക്കുന്നത്.

കോവിഡ് വാക്സിൻ വിതരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ മൂന്നു കോടി മുൻനിര പ്രവർത്തകർക്കു മരുന്ന് വിതരണം ചെയ്യാനുള്ള മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ വിതരണം ജനുവരി 16നാണ് ആരംഭിക്കുന്നത്.
More in Latest News :