ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിന്ന് 10,000 സേനാംഗങ്ങളെ ചൈന പിൻവലിച്ചു. കൊടും തണുപ്പു മൂലമാണിതെന്നും സംഘർഷത്തിന് അയവില്ലെന്നും കരസേനാ വൃത്തങ്ങൾ പറഞ്ഞു. ഇവർക്കു പകരം കാവൽ നിൽക്കാനുള്ള സൈനികരെ ചൈന ഉടനെത്തിച്ചേക്കും.
ഇതിനിടെ, അതിർത്തിയിൽ നിയന്ത്രണരേഖ ലംഘിച്ചു കടന്നു കയറിയ ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു. ജനുവരി എട്ടിനാണ് സൈനികനെ ഇന്ത്യ പിടികൂടിയത്. 72 മണിക്കൂർ കസ്റ്റഡിക്കു ശേഷമാണ് ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചത്. ലഡാക്കിൽ പാംഗോങ് തടാകത്തിനു സമീപത്തുനിന്നാണ് സൈനികനെ പിടികൂടിയത്.
നിയന്ത്രണരേഖ അതിക്രമിച്ചു കടന്നതിൽ ഗൂഢാലോചന ഇല്ലെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നത്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ എന്നിവർ ലഡാക്കിലെ അതിർത്തി മേഖലകൾ സന്ദർശിച്ചു.
ഇതിനിടെ, അതിർത്തിയിൽ നിയന്ത്രണരേഖ ലംഘിച്ചു കടന്നു കയറിയ ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു. ജനുവരി എട്ടിനാണ് സൈനികനെ ഇന്ത്യ പിടികൂടിയത്. 72 മണിക്കൂർ കസ്റ്റഡിക്കു ശേഷമാണ് ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചത്. ലഡാക്കിൽ പാംഗോങ് തടാകത്തിനു സമീപത്തുനിന്നാണ് സൈനികനെ പിടികൂടിയത്.
നിയന്ത്രണരേഖ അതിക്രമിച്ചു കടന്നതിൽ ഗൂഢാലോചന ഇല്ലെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നത്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ എന്നിവർ ലഡാക്കിലെ അതിർത്തി മേഖലകൾ സന്ദർശിച്ചു.