+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേശീയ ഊർജ സംരക്ഷണ അവാർഡ് അഞ്ചാം തവണയും കേരളത്തിന്

തിരുവനന്തപുരം: ദേശീയ ഊർജ സംരക്ഷണ അവാർഡ് തുടർച്ചയായ അഞ്ചാം തവണയും കേരളത്തിന്. വൈദ്യുതമന്ത്രി എം.എം. മണി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ ഊർജ സംരക്ഷണ അവാർഡ് അഞ്ചാം തവണയും കേരളത്തിന്
തിരുവനന്തപുരം: ദേശീയ ഊർജ സംരക്ഷണ അവാർഡ് തുടർച്ചയായ അഞ്ചാം തവണയും കേരളത്തിന്. വൈദ്യുതമന്ത്രി എം.എം. മണി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വൈദ്യുതി ഉല്പാദനത്തിനു പുറമെ വൈദ്യുതി ലാഭിക്കുന്നതിനായി സംസ്ഥാനത്തെ വൈദ്യുതി മേഖല നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ അവാർഡ് നേട്ടമെന്ന് മന്ത്രി പറഞ്ഞു.

ഇതിൽ എനർജി മാനേജ്മെന്‍റ് സെന്‍റർ, കെഎസ്ഇബി, അനർട്ട്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സൗരോർജ പദ്ധതി സംസ്ഥാനത്ത് കൂടുതൽ വ്യാപിപ്പിച്ച് ഊർജോല്പാദനം കൂട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ സംസ്ഥാനത്തുള്ള ചെറുകിട ഊർജ പദ്ധതികൾ സംരക്ഷിച്ചും ഊർജ ഉല്പാദനം വർധിപ്പിക്കണം.

സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും വൈദ്യുതി ഉപഭോക്താക്കളും ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 4,100 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലാഭിക്കാനായത്. കഴിഞ്ഞ വർഷം മാത്രം 581 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിച്ചു.

നീതി ആയോഗ് തയാറാക്കിയ ഊർജകാര്യക്ഷമത സൂചികയിൽ കഴിഞ്ഞ രണ്ടു വർഷവും ഏറ്റവും കൂടുതൽ പോയിന്‍റ് നേടാൻ കേരളത്തിനായി. സംസ്ഥാനത്ത് നടപ്പാക്കിയ ഊർജ സംരക്ഷണ കെട്ടിട ചട്ടവും ഈ നേട്ടത്തിന് മുതൽക്കൂട്ടായി.
More in Latest News :