തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമം മരവിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ ആവശ്യം ഉള്‍ക്കൊണ്ടെങ്കിലും ദുരഭിമാനം വെടിഞ്ഞ് കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്.
കാർഷിക നിയമഭേദഗതി തത്കാലം നടപ്പാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. കർഷകരുടെ സമരം അനന്തമായി നീണ്ടുപോകുന്നതിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ അതൃപ്തി അറിയിച്ചു. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.
കർഷക സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിനോട് കോടതി ആരാഞ്ഞു. നിങ്ങൾക്ക് സമവായമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ കാർഷിക നിയമഭേദഗതി സ്റ്റേ ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു. നിയമം കൊണ്ടുവരുന്നതിന് മുൻപ് എന്ത് കൂടിയാലോചന നടത്തിയെന്നും നിരവധി സംസ്ഥാനങ്ങൾ നിയമത്തിനെതിരല്ലേയെന്നും കോടതി ആരാഞ്ഞു.
കാർഷിക നിയമഭേദഗതി തത്കാലം നടപ്പാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. കർഷകരുടെ സമരം അനന്തമായി നീണ്ടുപോകുന്നതിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ അതൃപ്തി അറിയിച്ചു. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.
കർഷക സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിനോട് കോടതി ആരാഞ്ഞു. നിങ്ങൾക്ക് സമവായമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ കാർഷിക നിയമഭേദഗതി സ്റ്റേ ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു. നിയമം കൊണ്ടുവരുന്നതിന് മുൻപ് എന്ത് കൂടിയാലോചന നടത്തിയെന്നും നിരവധി സംസ്ഥാനങ്ങൾ നിയമത്തിനെതിരല്ലേയെന്നും കോടതി ആരാഞ്ഞു.