തിരുവനന്തപുരം: സിനിമാ തീയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങൾ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്ത, സിനിമ സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് വിനോദ നികുതി ഒഴിവാക്കാൻ തീരുമാനമുണ്ടായത്. ജനുവരി മുതൽ മാർച്ചുവരെയുള്ള വിനോദ നികുതിയാണ് ഒഴിവാക്കുക. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും.
തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട തുക തവണകളായി അടയ്ക്കാനും തീരുമാനമായി. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, അഗ്നിശമനസേന എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനമായി.
നേരത്ത, സിനിമ സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് വിനോദ നികുതി ഒഴിവാക്കാൻ തീരുമാനമുണ്ടായത്. ജനുവരി മുതൽ മാർച്ചുവരെയുള്ള വിനോദ നികുതിയാണ് ഒഴിവാക്കുക. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും.
തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട തുക തവണകളായി അടയ്ക്കാനും തീരുമാനമായി. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, അഗ്നിശമനസേന എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനമായി.