കൊച്ചി: കെവിൻ വധക്കേസ് പ്രതിയെ മർദിച്ച സംഭവത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതിയുടെ നിർദേശം. ഒരു മണിക്കൂറിനുള്ളിൽ ഓൺലൈനായി ഹാജരാകണമെന്നാണ് നിർദേശം നൽകിയത്.
കേസിലെ പ്രതി ടിറ്റു ജെറോമിനാണ് പൂജപ്പുര സെൻട്രൽ ജയിലിൽവച്ച് മർദനമേറ്റത്. ഇതേ തുടർന്ന് ജയിലിലെത്തി പരിശോധന നടത്താൻ തിരുവനന്തപുരം ജില്ലാ ജഡ്ജിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ടിറ്റുവിനെ ജയിലിൽ മർദിച്ചത് ജയിൽ ജീവനക്കാരെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ജയിലിൽ കഴിയുന്ന കേസിലെ ടിറ്റുവിനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.
കേസിലെ പ്രതി ടിറ്റു ജെറോമിനാണ് പൂജപ്പുര സെൻട്രൽ ജയിലിൽവച്ച് മർദനമേറ്റത്. ഇതേ തുടർന്ന് ജയിലിലെത്തി പരിശോധന നടത്താൻ തിരുവനന്തപുരം ജില്ലാ ജഡ്ജിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ടിറ്റുവിനെ ജയിലിൽ മർദിച്ചത് ജയിൽ ജീവനക്കാരെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ജയിലിൽ കഴിയുന്ന കേസിലെ ടിറ്റുവിനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.