കൊച്ചി: മുഖ്യമന്ത്രിക്കു മൈലേജ് കിട്ടാൻ സാധ്യതയുള്ള ചിത്രത്തിനു വേണ്ടിയെങ്കിലും തിയറ്ററുകൾ തുറക്കുന്നതിൽ ഇളവുകൾ ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് നിർമാതാവും വിതരണക്കാരനുമായ റാഫി മാതിര. രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമായ വണ്‍ ഉൾപ്പടെ നിരവധി മലയാള സിനിമകൾ പ്രദർശനത്തിനെത്താൻ കാത്തിരിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് റാഫി മതിരയുടെ പരാമർശം.
റാഫി മതിരയുടെ ഫേസ്ബുക്ക് കുറിപ്പ്:
മുഖ്യമന്ത്രി No വണ്‍ !! വിജയ് ചിത്രം മാസ്റ്റർ 13-ന്!
കോവിഡ്19 പശ്ചാത്തലത്തിൽ ഒരു വർഷമായി അടച്ചിട്ട തീയറ്ററുകൾ ജനുവരി 5മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാർജ് ഉൾപ്പടെയുള്ള ഇളവുകളും മറ്റാവശ്യങ്ങളും പരാമർശിക്കാതെയായിരുന്നു ഈ അറിയിപ്പ്.
തീയറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമൊരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഫിയോക് പ്രസിഡൻറ് ആൻറണി പെരുന്പാവൂർ ഇന്നലെ ഫിയോക്കിന്റെ അടിയന്തിര ജനറൽ ബോഡി യോഗത്തിൽ ആവശ്യപ്പെട്ടു.
ഫിലിം ചേംബർ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരെല്ലാവരും ചേർന്ന് ഇളവുകൾക്ക് വേണ്ടി നിവേദനം നൽകി, സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ ഫിയോക് പ്രതിനിധികളുൾപ്പടെ യുള്ളവരുമായി തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രിയിൽ നിന്നും അനുകൂലമായ അഭിപ്രായം ഉണ്ടാകാൻ സാധ്യത ഏറെയാണ്. 13ന് വിജയ് ചിത്രം മാസ്റ്റർ കേരളത്തിൽ റിലീസ് ചെയ്യപ്പെടുക തന്നെ ചെയ്യും.
വിജയ് സിനിമയ്ക്കായി മാത്രം തീയറ്ററുകൾ തുറക്കേണ്ട എന്ന് നിർമ്മാതാവും തിയേറ്റർ ഉടമയും ഫിയോക് ചെയർമാനുമായ നടൻ ദിലീപ് അഭിപ്രായപ്പെട്ടുവെന്നും പ്രസിഡന്റ്റ് ആന്റണി പെരുന്പാവൂർ ആ അഭിപ്രായത്തെ പിന്താങ്ങി എന്നുമൊക്കെയുള്ള കിംവദന്തികൾ ചില ഭാഗത്ത് നിന്നും വ്യാപകമായി പ്രചരിക്കുന്നു. സത്യം മനസ്സിലാക്കാത്ത ചുരുക്കം ചില വിജയ് ആരാധകർ അനാവശ്യ പോസ്റ്റുകളും അഭിപ്രായങ്ങളുമായി വരുന്നത് കാണുന്പോൾ വിഷമമുണ്ട്.
കേരളത്തിൽ ഇഫാർ ഇന്റർനാഷണലിന് വേണ്ടി ഞാൻ അവതരിപ്പിച്ച ദളപതി വിജയ് യുടെ ന്ധഭൈരവന്ധ റിലീസ് ചെയ്യുന്ന സമയത്ത് അനാവശ്യ സിനിമ സമരത്തിന്റെ ഭാഗമായി വിജയ് സിനിമ പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ തരില്ല എന്ന് തീർത്തു പറയുകയും സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാതെ വെല്ലുവിളിച്ച് മാറി നിൽക്കുകയും ചെയ്ത അന്നത്തെ പ്രമുഖ തിയേറ്റർ ഫെഡറെഷൻ മുതലാളി ഈ പ്രചരണത്തിന് പിന്നിൽ ചുക്കാൻ പിടിക്കുന്നോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.
ന്ധഭൈരവന്ധ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ എന്നോടൊപ്പം 100% ശതമാനം സഹകരിക്കുകയും സഹായിക്കുകയും അക്കാരണത്താൽ പുതിയ തിയേറ്റർ സംഘടനയുടെ പിറവിക്ക് കാരണക്കാരനാവുകയും ചെയ്ത ജനപ്രിയ നായകൻ ദിലീപിനോട് തീർത്താൽ തീരാത്ത പക വച്ച് പുലർത്താതിരിക്കാൻ കഴിയാത്തവരാണ് ഈ വ്യാജ പ്രചരണത്തിന് പിന്നിൽ എന്ന് ഞാൻ വിശ്വസിക്കുന്നു.
അന്നത്തെ സംഭവങ്ങൾ നമ്മൾ ഓരോരുത്തരും ഓർത്തെടുത്താൽ, വിജയ് ആരാധകർക്ക് വേണ്ടി ദിലീപ് അന്ന് ചെയ്തു തന്ന സഹായം ഇന്നും തുടരും എന്ന് തിരിച്ചറിയാനാകും.
തിയേറ്ററുകൾ തുറക്കുന്നതോടെ റിലീസിന് കാത്തു നിൽക്കുന്ന രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമായ വണ്‍ ഉൾപ്പടെ നിരവധി മലയാള സിനിമകൾ പ്രദർശനത്തിനെത്തും. വണ്‍ ൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിലൂടെ കേരള മുഖ്യമന്ത്രിയായാണ് മെഗാസ്റ്റാർ മമ്മൂട്ടി വേഷമിടുന്നത്. മുഖ്യമന്ത്രിക്ക് മൈലേജ് കിട്ടാൻ സാധ്യതയുള്ള ചിത്രത്തിന് വേണ്ടിയെങ്കിലും ഇപ്പോൾ ഇളവുകൾ അനുവദിക്കപ്പെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഉൗഹാപോഹങ്ങൾക്കും വ്യാജ വാർത്തകൾക്കും പിന്നാലെ പോകാതെ തിങ്കളാഴ്ചത്തെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കാം. അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്നതിൽ സംശയിക്കേണ്ട.
തിയേറ്ററുകൾ തുറക്കും. മാസ്റ്റർ കേരളത്തിൽ വന്പൻ പ്രകടനം കാഴ്ചവയ്ക്കും. ഈ പൊങ്കൽ നമുക്ക് അടിച്ച് പൊളിക്കാം. ദിലീപിനും ആന്റണി പെരുന്പാവൂരിനും മേലുള്ള പൊങ്കാല ഒഴിവാക്കാം.
റാഫി മതിര.
റാഫി മതിരയുടെ ഫേസ്ബുക്ക് കുറിപ്പ്:
മുഖ്യമന്ത്രി No വണ്‍ !! വിജയ് ചിത്രം മാസ്റ്റർ 13-ന്!
കോവിഡ്19 പശ്ചാത്തലത്തിൽ ഒരു വർഷമായി അടച്ചിട്ട തീയറ്ററുകൾ ജനുവരി 5മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാർജ് ഉൾപ്പടെയുള്ള ഇളവുകളും മറ്റാവശ്യങ്ങളും പരാമർശിക്കാതെയായിരുന്നു ഈ അറിയിപ്പ്.
തീയറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമൊരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഫിയോക് പ്രസിഡൻറ് ആൻറണി പെരുന്പാവൂർ ഇന്നലെ ഫിയോക്കിന്റെ അടിയന്തിര ജനറൽ ബോഡി യോഗത്തിൽ ആവശ്യപ്പെട്ടു.
ഫിലിം ചേംബർ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരെല്ലാവരും ചേർന്ന് ഇളവുകൾക്ക് വേണ്ടി നിവേദനം നൽകി, സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ ഫിയോക് പ്രതിനിധികളുൾപ്പടെ യുള്ളവരുമായി തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രിയിൽ നിന്നും അനുകൂലമായ അഭിപ്രായം ഉണ്ടാകാൻ സാധ്യത ഏറെയാണ്. 13ന് വിജയ് ചിത്രം മാസ്റ്റർ കേരളത്തിൽ റിലീസ് ചെയ്യപ്പെടുക തന്നെ ചെയ്യും.
വിജയ് സിനിമയ്ക്കായി മാത്രം തീയറ്ററുകൾ തുറക്കേണ്ട എന്ന് നിർമ്മാതാവും തിയേറ്റർ ഉടമയും ഫിയോക് ചെയർമാനുമായ നടൻ ദിലീപ് അഭിപ്രായപ്പെട്ടുവെന്നും പ്രസിഡന്റ്റ് ആന്റണി പെരുന്പാവൂർ ആ അഭിപ്രായത്തെ പിന്താങ്ങി എന്നുമൊക്കെയുള്ള കിംവദന്തികൾ ചില ഭാഗത്ത് നിന്നും വ്യാപകമായി പ്രചരിക്കുന്നു. സത്യം മനസ്സിലാക്കാത്ത ചുരുക്കം ചില വിജയ് ആരാധകർ അനാവശ്യ പോസ്റ്റുകളും അഭിപ്രായങ്ങളുമായി വരുന്നത് കാണുന്പോൾ വിഷമമുണ്ട്.
കേരളത്തിൽ ഇഫാർ ഇന്റർനാഷണലിന് വേണ്ടി ഞാൻ അവതരിപ്പിച്ച ദളപതി വിജയ് യുടെ ന്ധഭൈരവന്ധ റിലീസ് ചെയ്യുന്ന സമയത്ത് അനാവശ്യ സിനിമ സമരത്തിന്റെ ഭാഗമായി വിജയ് സിനിമ പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ തരില്ല എന്ന് തീർത്തു പറയുകയും സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാതെ വെല്ലുവിളിച്ച് മാറി നിൽക്കുകയും ചെയ്ത അന്നത്തെ പ്രമുഖ തിയേറ്റർ ഫെഡറെഷൻ മുതലാളി ഈ പ്രചരണത്തിന് പിന്നിൽ ചുക്കാൻ പിടിക്കുന്നോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.
ന്ധഭൈരവന്ധ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ എന്നോടൊപ്പം 100% ശതമാനം സഹകരിക്കുകയും സഹായിക്കുകയും അക്കാരണത്താൽ പുതിയ തിയേറ്റർ സംഘടനയുടെ പിറവിക്ക് കാരണക്കാരനാവുകയും ചെയ്ത ജനപ്രിയ നായകൻ ദിലീപിനോട് തീർത്താൽ തീരാത്ത പക വച്ച് പുലർത്താതിരിക്കാൻ കഴിയാത്തവരാണ് ഈ വ്യാജ പ്രചരണത്തിന് പിന്നിൽ എന്ന് ഞാൻ വിശ്വസിക്കുന്നു.
അന്നത്തെ സംഭവങ്ങൾ നമ്മൾ ഓരോരുത്തരും ഓർത്തെടുത്താൽ, വിജയ് ആരാധകർക്ക് വേണ്ടി ദിലീപ് അന്ന് ചെയ്തു തന്ന സഹായം ഇന്നും തുടരും എന്ന് തിരിച്ചറിയാനാകും.
തിയേറ്ററുകൾ തുറക്കുന്നതോടെ റിലീസിന് കാത്തു നിൽക്കുന്ന രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമായ വണ്‍ ഉൾപ്പടെ നിരവധി മലയാള സിനിമകൾ പ്രദർശനത്തിനെത്തും. വണ്‍ ൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിലൂടെ കേരള മുഖ്യമന്ത്രിയായാണ് മെഗാസ്റ്റാർ മമ്മൂട്ടി വേഷമിടുന്നത്. മുഖ്യമന്ത്രിക്ക് മൈലേജ് കിട്ടാൻ സാധ്യതയുള്ള ചിത്രത്തിന് വേണ്ടിയെങ്കിലും ഇപ്പോൾ ഇളവുകൾ അനുവദിക്കപ്പെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഉൗഹാപോഹങ്ങൾക്കും വ്യാജ വാർത്തകൾക്കും പിന്നാലെ പോകാതെ തിങ്കളാഴ്ചത്തെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കാം. അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്നതിൽ സംശയിക്കേണ്ട.
തിയേറ്ററുകൾ തുറക്കും. മാസ്റ്റർ കേരളത്തിൽ വന്പൻ പ്രകടനം കാഴ്ചവയ്ക്കും. ഈ പൊങ്കൽ നമുക്ക് അടിച്ച് പൊളിക്കാം. ദിലീപിനും ആന്റണി പെരുന്പാവൂരിനും മേലുള്ള പൊങ്കാല ഒഴിവാക്കാം.
റാഫി മതിര.