+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിൽവർലൈൻ അലൈൻമെന്‍റിൽ മാറ്റം വേണം; നിർദേശങ്ങളുമായി ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: നിർദിഷ്ട സിൽവർലൈൻ റെയിൽപാതയുടെ അലൈൻമെന്‍റിൽ മാറ്റം വേണമെന്നു ദക്ഷിണ റെയിൽവേ. വിശദമായ പദ്ധതി രൂപ രേഖ തയാറാക്കണമെന്നും പഴയതു പുതുക്കണ
സിൽവർലൈൻ അലൈൻമെന്‍റിൽ മാറ്റം വേണം; നിർദേശങ്ങളുമായി ദക്ഷിണ റെയിൽവേ
തിരുവനന്തപുരം: നിർദിഷ്ട സിൽവർലൈൻ റെയിൽപാതയുടെ അലൈൻമെന്‍റിൽ മാറ്റം വേണമെന്നു ദക്ഷിണ റെയിൽവേ. വിശദമായ പദ്ധതി രൂപ രേഖ തയാറാക്കണമെന്നും പഴയതു പുതുക്കണമെന്നുമാണു റെയിൽവേ ആവശ്യപ്പെടുന്നത്.

ദക്ഷിണ റെയിൽവേ കണ്‍സ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ നൽകിയ ശിപാർശയിലാണു സിൽവർ ലൈൻ വേഗ റെയിൽ പാതയിൽ മാറ്റങ്ങൾ നിർദേശിക്കുന്നത്. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള അലൈൻമെന്‍റിൽ പ്രധാന മാറ്റങ്ങൾ നിർദേശിച്ചുള്ള ശിപാർശ കെ റെയിൽ കോർപറേഷനു ലഭിച്ചു.

റെയിൽവേയുടെ ചട്ടങ്ങൾ പാലിക്കാത്ത നിർമാണങ്ങൾ ഒഴിവാക്കണം. എറണാകുളം മുതൽ തൃശൂർ വരെ നിലവിലുള്ള ഇരട്ടപ്പാതയുടെ പടിഞ്ഞാറു ഭാഗത്തു മൂന്നാം പാതയ്ക്ക് അനുമതിയായിട്ടുണ്ട്. നാലാം പാതയും ഭാവിയിൽ നിർമിക്കേണ്ടിവരും. ഇവയ്ക്കു സ്ഥലം ലഭിക്കുന്ന രീതിയിൽ സിൽവർലൈൻ അലൈൻമെന്‍റ് പുതുക്കണം. ഡിപിആർ പുതുക്കണമെന്നും നിർദേശമുണ്ട്.

പാത കടന്നുപോകുന്ന പലയിടങ്ങളും ചതുപ്പ് മേഖലയിലയായതിനാൽ ഇരുവശത്തും സുരക്ഷാ മതിലിനു പൈലിംഗ് വേണ്ടിവരും ഇതു വൻതോതിൽ ചെലവു കൂട്ടുമെന്നും നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
More in Latest News :