ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വൈകുന്നേരം നാലിനാണ് ചർച്ച. പതിനാറിന് ആരംഭിക്കുന്ന വാക്സിനേഷന് മുൻപായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വാക്സിനേഷനായുള്ള സംസ്ഥാനങ്ങളുടെ തയാറെടുപ്പുകൾ പ്രധാനമന്ത്രി യോഗത്തിൽ വിലയിരുത്തും. വാക്സിൻ വിതരണത്തിനായി കേന്ദ്ര സർക്കാർ തയാറാക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും. വാക്സിൻ വിതരണത്തിന്റെ മുൻഗണനാക്രമത്തെ കുറിച്ചും ചർച്ചയിൽ തീരുമാനമാകുമെന്നാണു റിപ്പോർട്ട്.
വാക്സിൻ വിതരണം ചെയ്യാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കോവിഡ് വിതരണത്തിനുള്ള കോവിൻ ആപ്ലിക്കേഷൻ സംബന്ധിച്ച് സംസ്ഥാന അധികൃതരുമായി നടത്തിയ വെർച്വൽ യോഗത്തിന് ശേഷമാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
യോഗത്തിൽ കോവിഡ്19 കോന്പാറ്റ് ടെക്നോളജി ആൻഡ് ഡേറ്റ മാനേജ്മെന്റ് ഗ്രൂപ്പ് എംപവേർഡ് സമിതി അധ്യക്ഷൻ രാം സേവക് ശർമ കോവിൻ ആപ്പിൻറെ പ്രവർത്തന രീതികളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരിച്ചു. ലോകത്ത് തന്നെ ഏറ്റവും വലിയ പ്രതിരോധ പ്രവർത്തനമായ ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരണത്തിന് ഏറ്റവും നൂതനവും സുരക്ഷിതവും സാങ്കേതിക മികവുള്ളതുമായി സംവിധാനമാണ് രൂപീകരിച്ചിരിക്കുന്നതെന്ന് ശർമ വിശദീകരിച്ചു.
പ്രധാനമായും രാജ്യത്തെ പൗരൻമാരെ കേന്ദ്രീകരിച്ചാണ് വാക്സിൻ വിതരണം സംവിധാനം രൂപീകരിച്ചിരിക്കുന്നത്. ആർക്കും ഏതു സമയത്തും എവിടെയും വാക്സിൻ ലഭ്യമാക്കുമെന്നും വ്യക്തമാക്കി. വാക്സിനേഷൻ സംബന്ധിച്ച രേഖകൾ യഥാസമയത്ത് ലഭ്യമാക്കുന്നതിൽ സംസ്ഥാനങ്ങൾ വീഴ്ച വരുത്തരുത്. വാക്സിൻ എടുക്കുന്ന ഓരോരുത്തരെയും കൃത്യമായി തിരിച്ചറിഞ്ഞിരിക്കണം.
മൊബൈൽ നന്പറുമായി ബന്ധിപ്പിച്ച ആധാർ ആണ് വാക്സിൻ വിതരണത്തിന് അടിസ്ഥാനമാക്കേണ്ടത്. വാക്സിൻ സ്വീകരിച്ചവർ ഏതു വാക്സിൻ ആണ് സ്വീകരിച്ചതെന്നത് ഉൾപ്പെടെ പൂർണവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കണം.
വാക്സിനേഷനായുള്ള സംസ്ഥാനങ്ങളുടെ തയാറെടുപ്പുകൾ പ്രധാനമന്ത്രി യോഗത്തിൽ വിലയിരുത്തും. വാക്സിൻ വിതരണത്തിനായി കേന്ദ്ര സർക്കാർ തയാറാക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും. വാക്സിൻ വിതരണത്തിന്റെ മുൻഗണനാക്രമത്തെ കുറിച്ചും ചർച്ചയിൽ തീരുമാനമാകുമെന്നാണു റിപ്പോർട്ട്.
വാക്സിൻ വിതരണം ചെയ്യാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കോവിഡ് വിതരണത്തിനുള്ള കോവിൻ ആപ്ലിക്കേഷൻ സംബന്ധിച്ച് സംസ്ഥാന അധികൃതരുമായി നടത്തിയ വെർച്വൽ യോഗത്തിന് ശേഷമാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
യോഗത്തിൽ കോവിഡ്19 കോന്പാറ്റ് ടെക്നോളജി ആൻഡ് ഡേറ്റ മാനേജ്മെന്റ് ഗ്രൂപ്പ് എംപവേർഡ് സമിതി അധ്യക്ഷൻ രാം സേവക് ശർമ കോവിൻ ആപ്പിൻറെ പ്രവർത്തന രീതികളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരിച്ചു. ലോകത്ത് തന്നെ ഏറ്റവും വലിയ പ്രതിരോധ പ്രവർത്തനമായ ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരണത്തിന് ഏറ്റവും നൂതനവും സുരക്ഷിതവും സാങ്കേതിക മികവുള്ളതുമായി സംവിധാനമാണ് രൂപീകരിച്ചിരിക്കുന്നതെന്ന് ശർമ വിശദീകരിച്ചു.
പ്രധാനമായും രാജ്യത്തെ പൗരൻമാരെ കേന്ദ്രീകരിച്ചാണ് വാക്സിൻ വിതരണം സംവിധാനം രൂപീകരിച്ചിരിക്കുന്നത്. ആർക്കും ഏതു സമയത്തും എവിടെയും വാക്സിൻ ലഭ്യമാക്കുമെന്നും വ്യക്തമാക്കി. വാക്സിനേഷൻ സംബന്ധിച്ച രേഖകൾ യഥാസമയത്ത് ലഭ്യമാക്കുന്നതിൽ സംസ്ഥാനങ്ങൾ വീഴ്ച വരുത്തരുത്. വാക്സിൻ എടുക്കുന്ന ഓരോരുത്തരെയും കൃത്യമായി തിരിച്ചറിഞ്ഞിരിക്കണം.
മൊബൈൽ നന്പറുമായി ബന്ധിപ്പിച്ച ആധാർ ആണ് വാക്സിൻ വിതരണത്തിന് അടിസ്ഥാനമാക്കേണ്ടത്. വാക്സിൻ സ്വീകരിച്ചവർ ഏതു വാക്സിൻ ആണ് സ്വീകരിച്ചതെന്നത് ഉൾപ്പെടെ പൂർണവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കണം.