റിയാദ്: സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയ ഏഴ് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും അറസ്റ്റിൽ. റിയാദ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിവിധ ടെലികോം കമ്പനികളുടെ പേരിലുള്ള 3,224 സിം കാര്‍ഡുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇതിനൊപ്പം ആറ് വിരലടയാള റീഡിംഗ് മെഷീനുകൾ, 16 മൊബൈല്‍ ഫോണുകൾ, പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള എട്ട് ഉപകരണങ്ങൾ, 4,060 റിയാൽ, ലാപ്ടോപ്പുകൾ എന്നിവരുടെ ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
വിവിധ ടെലികോം കമ്പനികളുടെ പേരിലുള്ള 3,224 സിം കാര്‍ഡുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇതിനൊപ്പം ആറ് വിരലടയാള റീഡിംഗ് മെഷീനുകൾ, 16 മൊബൈല്‍ ഫോണുകൾ, പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള എട്ട് ഉപകരണങ്ങൾ, 4,060 റിയാൽ, ലാപ്ടോപ്പുകൾ എന്നിവരുടെ ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.