മുംബൈ: പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവരുടെ സരക്ഷയാണ് സർക്കാർ വെട്ടിക്കുറച്ചത്. ഫഡ്നാവിസിനു പുറമേ എംഎന്‍എസ് നേതാവ് രാജ് താക്കറെ, കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയാണ് വെട്ടിക്കുറച്ചത്.
വ്യാഴാഴ്ച നടന്ന സംസ്ഥാന സര്‍ക്കാരിന്റെ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. വിഐപികള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ ഇടക്കിടെ അവലോകനം ചെയ്യാറുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ചില വിഐപികള്‍ക്ക് അവര്‍ ചുമതല വഹിക്കുന്ന സ്ഥാനങ്ങളുടെ പ്രത്യേകതമൂലം ഭീഷണി ഉണ്ടാവാറുണ്ട്. എന്നാല്‍ സ്ഥാനങ്ങള്‍ ഒഴിയുമ്പോള്‍ സ്വഭാവിമായും ഭീഷണിയും മാറും. അതിനാലാണ് സുരക്ഷ പുനക്രമീകരിക്കുന്നതെന്നാണ് സർക്കാർ ഭാഷ്യം.
ഉത്തർപ്രദേശ് മുൻ ഗവർണറായിരുന്ന രാം നായകിന്റെയും മുതിർന്ന ബിജെപി നേതാവ് സുധീർ മുഗന്തിവാർ എന്നിവരുടെയും എടുത്തുമാറ്റിയിട്ടുണ്ട്. അതേസമയം, ശത്രുഘ്നൻ സിൻങ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ ഉൾപ്പെടെയുള്ളവരുടെയും എല്ലാം സുരക്ഷ ഇരട്ടിയായി വർധിപ്പിച്ചിട്ടുമുണ്ട്.
സർക്കാരിന്റെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തി. സർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അവർ കുറ്റപ്പെടുത്തി. അതേസമയം തന്റെ മുന്നോട്ട് പോക്കിനെ തടസപ്പെടുത്താൻ ഇത്തരം തീരുമാനങ്ങൾക്കൊന്നും ആകില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.ദേവേന്ദ്ര ഫഡ്നാവിസിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം ഉള്‍പ്പെടെയുള്ളതാണ് ഇത്. ഇപ്പോഴിത് വൈ പ്ലസിലേക്ക് ചുരുക്കുകയാണ് ചെയ്തത്.
അതിനിടെ, തന്റെ സുരക്ഷ വെട്ടിക്കുറയ്ക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
വ്യാഴാഴ്ച നടന്ന സംസ്ഥാന സര്‍ക്കാരിന്റെ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. വിഐപികള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ ഇടക്കിടെ അവലോകനം ചെയ്യാറുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ചില വിഐപികള്‍ക്ക് അവര്‍ ചുമതല വഹിക്കുന്ന സ്ഥാനങ്ങളുടെ പ്രത്യേകതമൂലം ഭീഷണി ഉണ്ടാവാറുണ്ട്. എന്നാല്‍ സ്ഥാനങ്ങള്‍ ഒഴിയുമ്പോള്‍ സ്വഭാവിമായും ഭീഷണിയും മാറും. അതിനാലാണ് സുരക്ഷ പുനക്രമീകരിക്കുന്നതെന്നാണ് സർക്കാർ ഭാഷ്യം.
ഉത്തർപ്രദേശ് മുൻ ഗവർണറായിരുന്ന രാം നായകിന്റെയും മുതിർന്ന ബിജെപി നേതാവ് സുധീർ മുഗന്തിവാർ എന്നിവരുടെയും എടുത്തുമാറ്റിയിട്ടുണ്ട്. അതേസമയം, ശത്രുഘ്നൻ സിൻങ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ ഉൾപ്പെടെയുള്ളവരുടെയും എല്ലാം സുരക്ഷ ഇരട്ടിയായി വർധിപ്പിച്ചിട്ടുമുണ്ട്.
സർക്കാരിന്റെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തി. സർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അവർ കുറ്റപ്പെടുത്തി. അതേസമയം തന്റെ മുന്നോട്ട് പോക്കിനെ തടസപ്പെടുത്താൻ ഇത്തരം തീരുമാനങ്ങൾക്കൊന്നും ആകില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.ദേവേന്ദ്ര ഫഡ്നാവിസിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം ഉള്‍പ്പെടെയുള്ളതാണ് ഇത്. ഇപ്പോഴിത് വൈ പ്ലസിലേക്ക് ചുരുക്കുകയാണ് ചെയ്തത്.
അതിനിടെ, തന്റെ സുരക്ഷ വെട്ടിക്കുറയ്ക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.