ബംഗളുരു: കാർഷിക നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ, കർഷകരിൽനിന്നു നേരിട്ടു വിളകൾ സംഭരിക്കാൻ കരാറിലേർപ്പെട്ടു കോർപറേറ്റ് കന്പനിയായ റിലയൻസ്. കർണാടക റായ്ചുർ ജില്ലയിലെ കർഷകരിൽനിന്നു താങ്ങുവിലയേക്കാൾ കൂടുതൽ പണം നൽകി നെല്ല് സംഭരിക്കാനാണു റിലയൻസ് റീട്ടെയിൽ കരാറൊപ്പിട്ടത്.
രാജ്യത്തു വിളകൾ സംഭരിക്കുന്നതിനായി ഒരു കോർപറേറ്റ് കന്പനി കർഷകരുമായി നേരിട്ടേർപ്പെടുന്ന ആദ്യത്തെ കരാറാണിത്. സിന്ധനൂർ താലൂക്കിലെ കർഷകരിൽനിന്ന് 1000 ക്വിന്റൽ നെല്ല് ഏറ്റെടുക്കാനാണു റിലയൻസ് റീട്ടെയിൽ ലിമിറ്റഡും നെൽക്കർഷകരുടെ കൂട്ടായ്മയായ സ്വസ്ഥ്യ ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനിയും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്. 1100 കർഷകരാണ് സംഘത്തിലുള്ളത്.
ക്വിന്റലിന് 1868 രൂപയായിരുന്നു സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. ഇതിനേക്കാൾ 82 രൂപ കൂടുതൽ നൽകി 1000 ക്വിന്റൽ നെല്ല് സംഭരിക്കുമെന്നാണു കരാർ. എന്നാൽ, നെല്ലിൽ 16 ശതമാനത്തിലധികം ഈർപ്പമുണ്ടാകരുതെന്നു നിർദേശമുണ്ട്. കൂടാത ഓരോ 100 രൂപയുടെ ഇടപാടിനും കർഷകർക്ക് 1.5 ശതമാനം കമ്മീഷൻ നൽകുമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റ് കമ്മറ്റി അഥവാ എപിഎംസികളിലൂടെ മാത്രമേ കർഷകർക്കു വിളകൾ വിപണിയിലെത്തിക്കാവൂ എന്ന നിബന്ധന ഒഴിവാക്കി കഴിഞ്ഞമാസമാണു കർണാടകത്തിൽ സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ഇതോടെ വിളകൾ കർഷകർക്കു നേരിട്ടു സ്വകാര്യ കന്പനികൾക്കു വിൽക്കാൻ കഴിയും.
രാജ്യത്തു വിളകൾ സംഭരിക്കുന്നതിനായി ഒരു കോർപറേറ്റ് കന്പനി കർഷകരുമായി നേരിട്ടേർപ്പെടുന്ന ആദ്യത്തെ കരാറാണിത്. സിന്ധനൂർ താലൂക്കിലെ കർഷകരിൽനിന്ന് 1000 ക്വിന്റൽ നെല്ല് ഏറ്റെടുക്കാനാണു റിലയൻസ് റീട്ടെയിൽ ലിമിറ്റഡും നെൽക്കർഷകരുടെ കൂട്ടായ്മയായ സ്വസ്ഥ്യ ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനിയും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്. 1100 കർഷകരാണ് സംഘത്തിലുള്ളത്.
ക്വിന്റലിന് 1868 രൂപയായിരുന്നു സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. ഇതിനേക്കാൾ 82 രൂപ കൂടുതൽ നൽകി 1000 ക്വിന്റൽ നെല്ല് സംഭരിക്കുമെന്നാണു കരാർ. എന്നാൽ, നെല്ലിൽ 16 ശതമാനത്തിലധികം ഈർപ്പമുണ്ടാകരുതെന്നു നിർദേശമുണ്ട്. കൂടാത ഓരോ 100 രൂപയുടെ ഇടപാടിനും കർഷകർക്ക് 1.5 ശതമാനം കമ്മീഷൻ നൽകുമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റ് കമ്മറ്റി അഥവാ എപിഎംസികളിലൂടെ മാത്രമേ കർഷകർക്കു വിളകൾ വിപണിയിലെത്തിക്കാവൂ എന്ന നിബന്ധന ഒഴിവാക്കി കഴിഞ്ഞമാസമാണു കർണാടകത്തിൽ സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ഇതോടെ വിളകൾ കർഷകർക്കു നേരിട്ടു സ്വകാര്യ കന്പനികൾക്കു വിൽക്കാൻ കഴിയും.