ബറോഡ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ ടീം വൈസ് ക്യാപ്റ്റൻ ദീപക് ഹൂഡ ടീം വിട്ടു. ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയുടെ പെരുമാറ്റം അസഹനീയമാണെന്നും അപമാനിച്ചെന്നും ആരോപിച്ചാണു പിൻമാറ്റം.
ക്രുനാൽ പാണ്ഡ്യയുമായുണ്ടായ വാക്കു തർക്കത്തിനൊടിവിലാണു ഹൂഡ ടീം വിട്ടത്. ഇതിനു പിന്നാലെ സംഭവിച്ചതെന്തെന്നു വ്യക്തമാക്കി ഹൂഡ ബറോഡ ക്രിക്കറ്റ് അസോസിയേഷനു കത്തെഴുതി. ബറോഡ ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യ ടീം അംഗങ്ങളുടെ മുന്നിൽവച്ച് അസഭ്യം പറഞ്ഞെന്നും കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബറോഡ ക്രിക്കറ്റ് അസോസിയേഷനു ദീപക് ഹൂഡ നൽകിയ പരാതിയിൽ പറയുന്നു.
ഇതിഹാസ തുല്യരായ താരങ്ങൾക്കും ക്യാപ്റ്റൻമാർക്കുമൊപ്പം കളിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും ക്രുനാൽ പാണ്ഡ്യയേപ്പോലെ മോശമായി പെരുമാറുന്ന ഒരാളെ ഇന്നുവരെ കണ്ടിട്ടില്ലെന്നും ഹൂഡ കത്തിൽ പറയുന്നു. ഇന്ത്യയിൽ കോവിഡ് മൂലമുണ്ടായ ഇടവേളയ്ക്കു ശേഷം ആഭ്യന്തര മത്സരങ്ങൾ ആരംഭിക്കാനിരിക്കെ വിവാദം.
ക്രുനാൽ പാണ്ഡ്യയുമായുണ്ടായ വാക്കു തർക്കത്തിനൊടിവിലാണു ഹൂഡ ടീം വിട്ടത്. ഇതിനു പിന്നാലെ സംഭവിച്ചതെന്തെന്നു വ്യക്തമാക്കി ഹൂഡ ബറോഡ ക്രിക്കറ്റ് അസോസിയേഷനു കത്തെഴുതി. ബറോഡ ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യ ടീം അംഗങ്ങളുടെ മുന്നിൽവച്ച് അസഭ്യം പറഞ്ഞെന്നും കരിയർ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബറോഡ ക്രിക്കറ്റ് അസോസിയേഷനു ദീപക് ഹൂഡ നൽകിയ പരാതിയിൽ പറയുന്നു.
ഇതിഹാസ തുല്യരായ താരങ്ങൾക്കും ക്യാപ്റ്റൻമാർക്കുമൊപ്പം കളിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും ക്രുനാൽ പാണ്ഡ്യയേപ്പോലെ മോശമായി പെരുമാറുന്ന ഒരാളെ ഇന്നുവരെ കണ്ടിട്ടില്ലെന്നും ഹൂഡ കത്തിൽ പറയുന്നു. ഇന്ത്യയിൽ കോവിഡ് മൂലമുണ്ടായ ഇടവേളയ്ക്കു ശേഷം ആഭ്യന്തര മത്സരങ്ങൾ ആരംഭിക്കാനിരിക്കെ വിവാദം.