ചെന്നൈ: നടന് രജനികാന്തിന്റെ രാഷ്ട്രിയ പ്രവേശനം ആവശ്യപ്പെട്ട് ആരാധകര്‍ തെരുവിലിറങ്ങി. ചെന്നൈയിലെ വള്ളുവര്‍കോട്ടത്താണ് ജനക്കൂട്ടം തടിച്ചുകൂടിയത്. രണ്ട് ലക്ഷത്തോളം ആരാധകര്‍ സമരത്തില്‍ പങ്കാളികളായി.
ആരോഗ്യകരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാഷ്ട്രിയപ്രവേശനമെന്ന തീരുമാനത്തില്‍ നിന്നും രജനികാന്ത് പിന്മാറിയത്. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും പ്രതിഷേധത്തില്‍ ഭാഗമായി. കനത്ത പോലീസ് സുരക്ഷയിലാണ് വള്ളുവര്‍കോട്ടം.
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആരാധകര്‍ പോസ്റ്ററുകളും ബാനറുകളുമായാണ് റോഡിലിറങ്ങിയത്. ഞായറാഴ്ച രാവിലെ ഏഴ് മുതലാണ് ജനങ്ങളെത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമാകാൻ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു.
പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് രജനി മക്കൽ മൻട്രത്തിന്റെ ഭാരവാഹിയായ സുധാകർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കാൻ അംഗങ്ങളോട് നിർദേശിച്ച് സംഘടനയിലെ 38 ജില്ലാ സെക്രട്ടറിമാരും നോട്ടീസ് നൽകിയിരുന്നു.
വള്ളൂർകോട്ടത്തെ പ്രതിഷേധത്തിന് വൈകിട്ട് വരെയാണ് പൊലീസ് അനുമതി നൽകിയതെങ്കിലും സമരം നീണ്ടു പോകാനാണ് സാധ്യത. അതേസമയം, രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രജനികാന്ത്.
ആരോഗ്യകരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാഷ്ട്രിയപ്രവേശനമെന്ന തീരുമാനത്തില്‍ നിന്നും രജനികാന്ത് പിന്മാറിയത്. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും പ്രതിഷേധത്തില്‍ ഭാഗമായി. കനത്ത പോലീസ് സുരക്ഷയിലാണ് വള്ളുവര്‍കോട്ടം.
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആരാധകര്‍ പോസ്റ്ററുകളും ബാനറുകളുമായാണ് റോഡിലിറങ്ങിയത്. ഞായറാഴ്ച രാവിലെ ഏഴ് മുതലാണ് ജനങ്ങളെത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമാകാൻ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു.
പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് രജനി മക്കൽ മൻട്രത്തിന്റെ ഭാരവാഹിയായ സുധാകർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കാൻ അംഗങ്ങളോട് നിർദേശിച്ച് സംഘടനയിലെ 38 ജില്ലാ സെക്രട്ടറിമാരും നോട്ടീസ് നൽകിയിരുന്നു.
വള്ളൂർകോട്ടത്തെ പ്രതിഷേധത്തിന് വൈകിട്ട് വരെയാണ് പൊലീസ് അനുമതി നൽകിയതെങ്കിലും സമരം നീണ്ടു പോകാനാണ് സാധ്യത. അതേസമയം, രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രജനികാന്ത്.