സിഡ്നി: സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് 407 റണ്‍സ് വിജയലക്ഷ്യം. ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 312/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെയാണ് ഇന്ത്യക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർന്നത്. കാമറൂണ്‍ ഗ്രീൻ (84), സ്റ്റീവൻ സ്മിത്ത് (81), മാർനസ് ലബുഷെയ്ൻ (71) എന്നിവരുടെ അർധസെഞ്ചുറികളാണ് ഓസീസിനെ കൂറ്റൻ ലീഡിലെത്താൻ സഹായിച്ചത്.
നായകൻ ടിം പെയ്നൊപ്പം (39 നോട്ടൗട്ട്) ഏഴാം വിക്കറ്റിൽ ഗ്രീൻ കൂട്ടിച്ചേർത്ത 104 റണ്‍സാണ് ഓസീസ് ഇന്നിംഗ്സിൽ നിർണായകമായത്. നേരത്തെ ലബുഷെയ്ൻ- സ്മിത്ത് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 103 റണ്‍സ് കൂട്ടിച്ചേർത്തിരുന്നു. ഡേവിഡ് വാർണർ (13), വിൽ പുകോവ്സ്കി (10), മാത്യു വേഡ് (4) എന്നിവരാണ് ഓസീസ് ഇന്നിംഗ്സിൽ പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ.
ഇന്ത്യക്കായി ആർ. അശ്വിൻ, നവദീപ് സൈനി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്സിൽ 338 റണ്‍സിനു പുറത്തായ ഓസീസ് ഇന്ത്യയെ 244 റണ്‍സിൽ പുറത്താക്കി 94 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു.
നായകൻ ടിം പെയ്നൊപ്പം (39 നോട്ടൗട്ട്) ഏഴാം വിക്കറ്റിൽ ഗ്രീൻ കൂട്ടിച്ചേർത്ത 104 റണ്‍സാണ് ഓസീസ് ഇന്നിംഗ്സിൽ നിർണായകമായത്. നേരത്തെ ലബുഷെയ്ൻ- സ്മിത്ത് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 103 റണ്‍സ് കൂട്ടിച്ചേർത്തിരുന്നു. ഡേവിഡ് വാർണർ (13), വിൽ പുകോവ്സ്കി (10), മാത്യു വേഡ് (4) എന്നിവരാണ് ഓസീസ് ഇന്നിംഗ്സിൽ പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ.
ഇന്ത്യക്കായി ആർ. അശ്വിൻ, നവദീപ് സൈനി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്സിൽ 338 റണ്‍സിനു പുറത്തായ ഓസീസ് ഇന്ത്യയെ 244 റണ്‍സിൽ പുറത്താക്കി 94 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു.