ഇസ്ലാമാബാദ്: ബാലാകോട്ടില്‍ 2019 ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഭീകരർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ പരിപാടിക്ക് നല്കിയ അഭിമുഖത്തിലാണ് നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന അഘ ഹിലാലിയുടെ വെളിപ്പെടുത്തല്‍.
ഇന്ത്യയുടെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്. ഇതിന് വിരുദ്ധമായാണ് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ പ്രതികരണം വന്നിരിക്കുന്നത്.
ബാലാകോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് കാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. കാഷ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രണത്തിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയത്.
ഇന്ത്യയുടെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നായിരുന്നു പാകിസ്ഥാന്റെ നിലപാട്. ഇതിന് വിരുദ്ധമായാണ് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ പ്രതികരണം വന്നിരിക്കുന്നത്.
ബാലാകോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് കാമ്പുകള്‍ക്ക് നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. കാഷ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രണത്തിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയത്.