+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗളൂരു എഫ്സിയെ കീഴടക്കി; അപരാജിത കുതിപ്പുമായി ഈസ്റ്റ് ബംഗാൾ

മഡ്ഗാവ്: ഐഎസ്എല്ലിൽ വന്പൻ അട്ടിമറിയിലൂടെ ഈസ്റ്റ് ബംഗാളിനു ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ സുനില്‍ ഛേത്രിയെയും സംഘത്തെയും കീഴടക്കിയത്. ഇരുപതാ
ബംഗളൂരു എഫ്സിയെ കീഴടക്കി; അപരാജിത കുതിപ്പുമായി ഈസ്റ്റ് ബംഗാൾ
മഡ്ഗാവ്: ഐഎസ്എല്ലിൽ വന്പൻ അട്ടിമറിയിലൂടെ ഈസ്റ്റ് ബംഗാളിനു ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ സുനില്‍ ഛേത്രിയെയും സംഘത്തെയും കീഴടക്കിയത്. ഇരുപതാം മിനിറ്റിൽ മാറ്റി സ്റ്റീൻമാന്‍റെ വകയായിരുന്നു ഈസ്റ്റ് ബംഗാളിനെ ജയത്തിലേക്ക് നയിച്ച ഗോൾ. കോൽക്കത്തൻ ക്ലബ്ബിന്‍റെ രണ്ടാം ജയമാണിത്.

ഈ സീസണിൽ ഐഎസ്എലിലേക്ക് എത്തിയ ഐ ലീഗ് മുൻ ചാന്പ്യന്മാരായ ഈസ്റ്റ് ബംഗാൾ, ആദ്യ അഞ്ച് മത്സരങ്ങളിൽ നാല് തോൽവിയും ഒരു സമനിലയുമായി പതറി. എന്നാൽ, അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ട് ജയവും മൂന്ന് സമനിലയും സ്വന്തമാക്കി. 2021ലാണ് ഈസ്റ്റ് ബംഗാളിന്‍റെ രണ്ട് ജയം എന്നതും ശ്രദ്ധേയം.

10 മത്സരങ്ങളിൽനിന്ന് 10 പോയിന്‍റുമായി ഒന്പതാമതാണ് ഈസ്റ്റ് ബംഗാൾ. 12 പോയിന്‍റുള്ള ബംഗളൂരു എഫ്സി ആറാമത് തുടരുന്നു.
More in Latest News :