തിരുവനന്തപുരം: സംസ്ഥാനത്തു 133 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യും. എറണാകുളത്ത് 12, തിരുവനന്തപുരത്തും കോഴിക്കോടും 11 , മറ്റു ജില്ലകളിൽ ഒൻപതു കേന്ദ്രങ്ങളിലുമാണ് വാക്സിൻ വിതരണം ചെയ്യുക. കോവിഡ് വാക്സിൻ വിതരണം തുടങ്ങുന്ന ഈ മാസം 16-നു 13,300 പേർക്കു സംസ്ഥാനത്തു വാക്സിൻ നൽകും. നിലവിൽ ഓരോ കേന്ദ്രത്തിലും നൂറു പേർക്കാണു വാക്സിൻ വിതരണം ചെയ്യുക.
3,54,897 പേരാണ് വാക്സിനായി ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഓണ്‍ലൈൻ വഴി രജിസ്റ്റർ ചെയ്തവർക്കാണ് വാക്സിൻ നൽകുക. ഇവരുടെ മൊബൈൽ ഫോണിലേക്ക് വാക്സിൻ എടുക്കാൻ വരേണ്ട ദിവസവും സമയവും എസ്എംഎസിലൂടെ അറിയിക്കും. വാക്സിൻ കേന്ദ്രത്തിൽ ഒരു ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവർത്തകരുണ്ടാകും. കൈയിലാണ് വാക്സിൻ എടുക്കുന്നതെങ്കിൽ ഒരാൾക്ക് അഞ്ചു മിനിറ്റ് വേണ്ടി വരും.
വാക്സിൻ നൽകിയശേഷം 30 മിനിറ്റ് ഇവരെ നിരീക്ഷിക്കും. ഒരാൾക്ക് ഒരു വാക്സിന്റെ രണ്ട് ഡോസാണ് കുത്തിവയ്ക്കുന്നത്. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് നാല് ആഴ്ച കഴിഞ്ഞ് രണ്ടാമത്തെ കുത്തിവയ്പ് നടത്തും.
3,54,897 പേരാണ് വാക്സിനായി ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഓണ്‍ലൈൻ വഴി രജിസ്റ്റർ ചെയ്തവർക്കാണ് വാക്സിൻ നൽകുക. ഇവരുടെ മൊബൈൽ ഫോണിലേക്ക് വാക്സിൻ എടുക്കാൻ വരേണ്ട ദിവസവും സമയവും എസ്എംഎസിലൂടെ അറിയിക്കും. വാക്സിൻ കേന്ദ്രത്തിൽ ഒരു ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവർത്തകരുണ്ടാകും. കൈയിലാണ് വാക്സിൻ എടുക്കുന്നതെങ്കിൽ ഒരാൾക്ക് അഞ്ചു മിനിറ്റ് വേണ്ടി വരും.
വാക്സിൻ നൽകിയശേഷം 30 മിനിറ്റ് ഇവരെ നിരീക്ഷിക്കും. ഒരാൾക്ക് ഒരു വാക്സിന്റെ രണ്ട് ഡോസാണ് കുത്തിവയ്ക്കുന്നത്. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് നാല് ആഴ്ച കഴിഞ്ഞ് രണ്ടാമത്തെ കുത്തിവയ്പ് നടത്തും.