ന്യൂഡൽഹി: ജീവനുള്ള എല്ലാത്തരം പക്ഷികളുടേയും ഇറക്കുമതി നിരോധിച്ച് ഡൽഹി സർക്കാർ. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരോധം. ഡൽഹിയിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
പക്ഷിപ്പനിയുടെ വൈറസ് ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനാണ് നിരോധം ഏര്‍പ്പെടുത്തിയത്. ഇതുവരെ ശേഖരിച്ച 104 സാമ്പിളുകൾ ജലന്തറിലെ ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും. ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു.
കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. രോഗപ്രതിരോധത്തിനായി ആക്ഷൻ പ്ലാൻ പ്രകാരം നടപടികൾ സ്വീകരിക്കാൻ ഈ ആറു സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
പക്ഷിപ്പനിയുടെ വൈറസ് ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനാണ് നിരോധം ഏര്‍പ്പെടുത്തിയത്. ഇതുവരെ ശേഖരിച്ച 104 സാമ്പിളുകൾ ജലന്തറിലെ ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും. ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു.
കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. രോഗപ്രതിരോധത്തിനായി ആക്ഷൻ പ്ലാൻ പ്രകാരം നടപടികൾ സ്വീകരിക്കാൻ ഈ ആറു സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.