സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾക്കെതിരേ വംശീയാധിക്ഷേപം. പേസ് ബൗളർമാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർക്കെതിരേയാണ് മൂന്നാം ദിനത്തിലെ കളിക്കിടെ കാണികളിൽ നിന്നും മോശം പെരുമാറ്റമുണ്ടായത്. സംഭവത്തിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നൽകി.
മദ്യപിച്ച് എത്തിയ ഒരുസംഘം കാണികളാണ് താരങ്ങളെ അധിക്ഷേപിച്ചതെന്നാണ് വിവരം. കാണികൾ മോശം പരാമർശം താരങ്ങൾക്കെതിരേ നടത്തുകയും ചെയ്തു. മൂന്നാം ദിവസം കളിയവസാനിച്ചതിന് പിന്നാലെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ വിവരം ടീം മാനേജ്മെന്റിനെ അറിയിച്ചു. ഇതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചത്.
സിഡ്നിയിൽ കോവിഡ് ഭീതി കണക്കിലെടുത്ത് 10,000 കാണികളെ മാത്രമാണ് സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അതിനാൽ അധിക്ഷേപ വാക്കുകൾ കൃത്യമായി കേൾക്കാൻ കഴിഞ്ഞെന്നാണ് താരങ്ങൾ മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്. ബിസിസിഐ വിഷയം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
മദ്യപിച്ച് എത്തിയ ഒരുസംഘം കാണികളാണ് താരങ്ങളെ അധിക്ഷേപിച്ചതെന്നാണ് വിവരം. കാണികൾ മോശം പരാമർശം താരങ്ങൾക്കെതിരേ നടത്തുകയും ചെയ്തു. മൂന്നാം ദിവസം കളിയവസാനിച്ചതിന് പിന്നാലെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ വിവരം ടീം മാനേജ്മെന്റിനെ അറിയിച്ചു. ഇതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചത്.
സിഡ്നിയിൽ കോവിഡ് ഭീതി കണക്കിലെടുത്ത് 10,000 കാണികളെ മാത്രമാണ് സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അതിനാൽ അധിക്ഷേപ വാക്കുകൾ കൃത്യമായി കേൾക്കാൻ കഴിഞ്ഞെന്നാണ് താരങ്ങൾ മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്. ബിസിസിഐ വിഷയം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.