തിരുവനന്തപുരം: കെവിന് വധക്കേസ് പ്രതിക്ക് ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സ്ഥലം മാറ്റാൻ ജയിൽ ഡിഐജി ഉത്തരവിട്ടു.
മൂന്ന് ഡെപ്യൂട്ടി പ്രിസൺ ഉദ്യോഗസ്ഥരെയാണ് അന്വേഷണവിധേയമായി സ്ഥലം മാറ്റാൻ ജയിൽ ഡിഐജി നിർദേശിച്ചത്. പ്രതിയുടെ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ കൈമാറും. ഹൈക്കോടതി നിർദേശപ്രകാരമാണ് ജയിൽ വകുപ്പിന്റെ നടപടി.
കേസിലെ ഒന്‍പതാം പ്രതി ടിറ്റോ ജെറോമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മര്‍ദ്ദനമേറ്റ തന്നെ ചികിത്സ നല്‍കാതെ ജയില്‍ അധികൃതര്‍ സെല്ലില്‍ അടച്ചുവെന്നും ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ പ്രതി വ്യക്തമാക്കിയിരുന്നു. ഈ പരാതിയിലാണ് കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും ജയില്‍ ഡിജിപി വ്യക്തമാക്കി.
മൂന്ന് ഡെപ്യൂട്ടി പ്രിസൺ ഉദ്യോഗസ്ഥരെയാണ് അന്വേഷണവിധേയമായി സ്ഥലം മാറ്റാൻ ജയിൽ ഡിഐജി നിർദേശിച്ചത്. പ്രതിയുടെ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ കൈമാറും. ഹൈക്കോടതി നിർദേശപ്രകാരമാണ് ജയിൽ വകുപ്പിന്റെ നടപടി.
കേസിലെ ഒന്‍പതാം പ്രതി ടിറ്റോ ജെറോമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മര്‍ദ്ദനമേറ്റ തന്നെ ചികിത്സ നല്‍കാതെ ജയില്‍ അധികൃതര്‍ സെല്ലില്‍ അടച്ചുവെന്നും ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ പ്രതി വ്യക്തമാക്കിയിരുന്നു. ഈ പരാതിയിലാണ് കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും ജയില്‍ ഡിജിപി വ്യക്തമാക്കി.