ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനു വധഭീഷണി. മുഖ്യമന്ത്രിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന കത്തിനെ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു. ഭീഷണിയെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
അത്യാധുനിക ആയുധങ്ങളുമായി വാടക കൊലയാളികൾ മുഖ്യമന്ത്രിയെ എപ്പോൾ വേണമെങ്കിലും അക്രമിക്കാമെന്നും മുഖ്യമന്ത്രി എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്നുമാണ് ഇംഗ്ലീഷിലെഴുതിയ കത്തിൽ പറയുന്നത്. നാഗ്പൂരിൽനിന്നാണ് വാടകക്കൊലയാളി എത്തുകയെന്നും ഇവർക്കുള്ള ആയുധങ്ങൾ ഇപ്പോൾതന്നെ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും ഭീഷണിക്കത്തിൽ പറയുന്നു.
ഈ മാസം അഞ്ചിനാണ് കത്ത് ലഭിക്കുന്നത്. ഇതേതുടർന്ന് ആഭ്യന്തര സ്പെഷൽ സെക്രട്ടറി സന്തോഷ് ബാല സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവി, ഇന്റലിജൻസ് ഡയറക്ടർ, ഭുവനേശ്വർ പോലീസ് കമ്മീഷണർ എന്നിവർക്കു നിർദേശം നൽകി.
അത്യാധുനിക ആയുധങ്ങളുമായി വാടക കൊലയാളികൾ മുഖ്യമന്ത്രിയെ എപ്പോൾ വേണമെങ്കിലും അക്രമിക്കാമെന്നും മുഖ്യമന്ത്രി എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്നുമാണ് ഇംഗ്ലീഷിലെഴുതിയ കത്തിൽ പറയുന്നത്. നാഗ്പൂരിൽനിന്നാണ് വാടകക്കൊലയാളി എത്തുകയെന്നും ഇവർക്കുള്ള ആയുധങ്ങൾ ഇപ്പോൾതന്നെ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും ഭീഷണിക്കത്തിൽ പറയുന്നു.
ഈ മാസം അഞ്ചിനാണ് കത്ത് ലഭിക്കുന്നത്. ഇതേതുടർന്ന് ആഭ്യന്തര സ്പെഷൽ സെക്രട്ടറി സന്തോഷ് ബാല സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവി, ഇന്റലിജൻസ് ഡയറക്ടർ, ഭുവനേശ്വർ പോലീസ് കമ്മീഷണർ എന്നിവർക്കു നിർദേശം നൽകി.