ന്യൂഡൽഹി: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായാണു പ്രധാനമന്ത്രി യോഗം വിളിച്ചതെന്നാണു സൂചന.
തിങ്കളാഴ്ചയാണു യോഗം. വാക്സിൻ വിതരണത്തിനായുള്ള വിവിധ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ പ്രധാനമന്ത്രി ഈ യോഗത്തിൽ വിലയിരുത്തും. വാക്സിൻ വിതരണത്തിന്റെ മുൻഗണനാക്രമത്തെ കുറിച്ചും തീരുമാനമാകുമെന്നാണു റിപ്പോർട്ടുകൾ.
കോവിഡ് വാക്സിൻ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഹരിയാന, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ഒഴികെ രണ്ടാംഘട്ട വാക്സിൻ വിതരണ റിഹേഴ്സൽ നടന്നു.
കേരളത്തിൽ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലായാണു രണ്ടാംഘട്ട ഡ്രൈ റണ്‍ നടന്നത്. എപ്പോൾ വാക്സിൻ എത്തിയാലും വിതരണം ചെയ്യാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
തിങ്കളാഴ്ചയാണു യോഗം. വാക്സിൻ വിതരണത്തിനായുള്ള വിവിധ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ പ്രധാനമന്ത്രി ഈ യോഗത്തിൽ വിലയിരുത്തും. വാക്സിൻ വിതരണത്തിന്റെ മുൻഗണനാക്രമത്തെ കുറിച്ചും തീരുമാനമാകുമെന്നാണു റിപ്പോർട്ടുകൾ.
കോവിഡ് വാക്സിൻ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണു പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഹരിയാന, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ഒഴികെ രണ്ടാംഘട്ട വാക്സിൻ വിതരണ റിഹേഴ്സൽ നടന്നു.
കേരളത്തിൽ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലായാണു രണ്ടാംഘട്ട ഡ്രൈ റണ്‍ നടന്നത്. എപ്പോൾ വാക്സിൻ എത്തിയാലും വിതരണം ചെയ്യാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.