ചെന്നൈ: രണ്ടു കുട്ടികളുടെ അമ്മയായ വിധവയെ ക്ഷേത്രത്തിനുള്ളിൽവച്ചു ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിൽ നാഗപട്ടണം ജില്ലയിലെ വെളിപാളയത്താണു സംഭവം.
ബുധനാഴ്ച രാത്രി സഹോദരിയുടെ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയെ രണ്ടുപേർ ബലംപ്രയോഗിച്ചു ക്ഷേത്രത്തിലേക്കു വലിച്ചുകയറ്റിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ അരുണ്‍ രാജ് (25), കെ. ആനന്ദ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി നാഗപ്പട്ടണത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം തുടരുന്നു.
ബുധനാഴ്ച രാത്രി സഹോദരിയുടെ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയെ രണ്ടുപേർ ബലംപ്രയോഗിച്ചു ക്ഷേത്രത്തിലേക്കു വലിച്ചുകയറ്റിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ അരുണ്‍ രാജ് (25), കെ. ആനന്ദ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി നാഗപ്പട്ടണത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം തുടരുന്നു.