ചെന്നൈ: തമിഴ്നാട്ടിലെ സിനിമ തീയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കാനുള്ള തീരുമാനം പിൻവലിച്ചു. കേന്ദ്ര സർക്കാർ എതിർത്തതോടെയാണ് തീരുമാനം പിൻവലിച്ചത്.
കേന്ദ്ര മാർഗനിർദേശ പ്രകാരം അൻപതു ശതമാനം കാണികളെ തീയറ്ററുകളിൽ പ്രവേശിപ്പിക്കാം. ചൊവ്വാഴ്ച മുതലാണ് തീയറ്ററുകൾക്കുള്ള നിയന്ത്രണം സംസ്ഥാന സർക്കാർ നീക്കിയത്. ഇത് വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു.
പൊങ്കൽ ഉത്സവത്തിന് മുമ്പ് 100 ശതമാനംകാണികളെ അനുവദിക്കണമെന്ന് നിരവധി താരങ്ങൾ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തീയറ്ററുകളുടെ നിയന്ത്രണം സംസ്ഥാനം നീക്കിയത്. എന്നാൽ തൊട്ടടുത്ത ദിവസം കേന്ദ്രം ഇടപെടുകയും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
കേന്ദ്ര മാർഗനിർദേശ പ്രകാരം അൻപതു ശതമാനം കാണികളെ തീയറ്ററുകളിൽ പ്രവേശിപ്പിക്കാം. ചൊവ്വാഴ്ച മുതലാണ് തീയറ്ററുകൾക്കുള്ള നിയന്ത്രണം സംസ്ഥാന സർക്കാർ നീക്കിയത്. ഇത് വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു.
പൊങ്കൽ ഉത്സവത്തിന് മുമ്പ് 100 ശതമാനംകാണികളെ അനുവദിക്കണമെന്ന് നിരവധി താരങ്ങൾ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തീയറ്ററുകളുടെ നിയന്ത്രണം സംസ്ഥാനം നീക്കിയത്. എന്നാൽ തൊട്ടടുത്ത ദിവസം കേന്ദ്രം ഇടപെടുകയും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.