കൂത്തുപറമ്പ് : അനാഥാലയത്തിൽനിന്ന് താത്കാലികമായി ദത്തെടുത്ത് വളർത്തുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സി.ജി.ശശികുമാറാണ് അറസ്റ്റിലായത്.
2017-ലാണ് കേസിനാസ്പദമായ സംഭവം. അന്ന് 15 വയസായിരുന്നു കുട്ടിക്ക്. വീട്ടിൽ കഴിഞ്ഞുവരവെ ശശികുമാർ പലപ്രാവശ്യം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി. ഇതേത്തുടർന്ന് പെൺകുട്ടി അനാഥാലയത്തിലേക്ക് തിരിച്ചുപോയി.
കുട്ടിയെ വീണ്ടും ദത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞദിവസം കൗൺസലിംഗിനിടെ പെൺകുട്ടിയുടെ അനുജത്തിയാണ് വിവരം പുറത്തുപറയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ശശികുമാർ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി മൂന്നു പ്രാവശ്യം വിവാഹിതനായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
2017-ലാണ് കേസിനാസ്പദമായ സംഭവം. അന്ന് 15 വയസായിരുന്നു കുട്ടിക്ക്. വീട്ടിൽ കഴിഞ്ഞുവരവെ ശശികുമാർ പലപ്രാവശ്യം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി. ഇതേത്തുടർന്ന് പെൺകുട്ടി അനാഥാലയത്തിലേക്ക് തിരിച്ചുപോയി.
കുട്ടിയെ വീണ്ടും ദത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞദിവസം കൗൺസലിംഗിനിടെ പെൺകുട്ടിയുടെ അനുജത്തിയാണ് വിവരം പുറത്തുപറയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ശശികുമാർ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി മൂന്നു പ്രാവശ്യം വിവാഹിതനായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.