കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍ കുമാറാണ് പ്രോസിക്യൂഷനുവേണ്ടി വിചാരണ കോടതിയില്‍ ഹാജരായത്.
വിചാരണ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കും. എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ഉള്‍പ്പെടെ കോടതിയുടെ പരിഗണനയിലുള്ള ഹർജികളും തിങ്കളാഴ്ച പരിഗണിക്കും.
നേരത്തെ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന എ. സുരേശന് രാജി വച്ചതിനെത്തുടര്‍ന്നാണ് വി.എന്‍.അനില്‍കുമാറിനെ നിയമിച്ചത്. അതിനിടെ, കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ ജയില്‍മോചിതനാക്കിയതു സംബന്ധിച്ച് നേരിട്ട് വിശദീകരിക്കാന്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് കോടതിയില്‍ ഹാജരായി.
വിചാരണ തീരുന്നതുവരെ മാപ്പുസാക്ഷിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടത് സംബന്ധിച്ച് കോടതി ചൂണ്ടിക്കാട്ടി. ഈ അപേക്ഷയിലും തിങ്കളാഴ്ച തീരുമാനമെടുക്കും.
വിചാരണ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കും. എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ഉള്‍പ്പെടെ കോടതിയുടെ പരിഗണനയിലുള്ള ഹർജികളും തിങ്കളാഴ്ച പരിഗണിക്കും.
നേരത്തെ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന എ. സുരേശന് രാജി വച്ചതിനെത്തുടര്‍ന്നാണ് വി.എന്‍.അനില്‍കുമാറിനെ നിയമിച്ചത്. അതിനിടെ, കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ ജയില്‍മോചിതനാക്കിയതു സംബന്ധിച്ച് നേരിട്ട് വിശദീകരിക്കാന്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് കോടതിയില്‍ ഹാജരായി.
വിചാരണ തീരുന്നതുവരെ മാപ്പുസാക്ഷിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടത് സംബന്ധിച്ച് കോടതി ചൂണ്ടിക്കാട്ടി. ഈ അപേക്ഷയിലും തിങ്കളാഴ്ച തീരുമാനമെടുക്കും.