കൊച്ചി: കെവിൻ വധക്കേസ് പ്രതിക്ക് ജയിലിൽ മർദനമേറ്റതായി തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്. കേസിലെ ഒമ്പതാം പ്രതി ടിറ്റോ ജെറോമിനാണ് മർദനമേറ്റത്. ടിറ്റോ ജെറോമിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഹൈക്കോടതി നിർദേശപ്രകാരമാണ് ജില്ലാ ജഡ്ജിയും വൈദ്യസംഘവും ജയിലിലെത്തി ടിറ്റോയെ പരിശോധിച്ചത്. മർദനമേറ്റതായി തെളിഞ്ഞതോടെ ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൻ പ്രകാരം ടിറ്റോയെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചു.
സംഭവത്തിൽ ജയിൽ ഡിജിപി അന്വേഷിച്ച് ശനിയാഴ്ച ഉച്ചയ്ക്കു മുൻപ് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജയില്‍ അധികൃതര്‍ മെഡിക്കല്‍ കോളജിലേക്ക് പോകരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ആശുപത്രിയില്‍ ടിറ്റോയ്ക്ക് സംരക്ഷണം നല്കാന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രിസ്മസിന് തലേന്ന് തടവുകാര്‍ മദ്യപിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം. ടിറ്റോയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. അവശനിലയിലായ ടിറ്റോയെ ചികിത്സ നൽകാതെ ഏകാംഗ സെല്ലിലടച്ചെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
ഹൈക്കോടതി നിർദേശപ്രകാരമാണ് ജില്ലാ ജഡ്ജിയും വൈദ്യസംഘവും ജയിലിലെത്തി ടിറ്റോയെ പരിശോധിച്ചത്. മർദനമേറ്റതായി തെളിഞ്ഞതോടെ ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൻ പ്രകാരം ടിറ്റോയെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചു.
സംഭവത്തിൽ ജയിൽ ഡിജിപി അന്വേഷിച്ച് ശനിയാഴ്ച ഉച്ചയ്ക്കു മുൻപ് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജയില്‍ അധികൃതര്‍ മെഡിക്കല്‍ കോളജിലേക്ക് പോകരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ആശുപത്രിയില്‍ ടിറ്റോയ്ക്ക് സംരക്ഷണം നല്കാന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രിസ്മസിന് തലേന്ന് തടവുകാര്‍ മദ്യപിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം. ടിറ്റോയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. അവശനിലയിലായ ടിറ്റോയെ ചികിത്സ നൽകാതെ ഏകാംഗ സെല്ലിലടച്ചെന്നും ഹർജിയിൽ പറഞ്ഞിരുന്നു.