ന്യൂഡൽഹി: സംഘടിതവും ശക്തരുമായ മൃഗവേട്ടക്കാരെ നേരിടാൻ രാജ്യത്തെ ഫോറസ്റ്റ് ഗാർഡുകൾക്ക് ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും നൽകണമെന്നു സുപ്രീം കോടതി. വൻതോതിലുള്ള ആയുധങ്ങളുമായി മൃഗവേട്ടയ്ക്കിറങ്ങുന്നവരുടെ മുന്പിൽ ചെറുത്തുനിൽക്കാൻ ആയുധമില്ലാത്ത ഗാർഡുകൾക്ക് എങ്ങനെ സാധിക്കുമെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്നത് സംബന്ധിച്ച നയരേഖ തയാറാക്കി നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോടു കോടതി നിർദേശിച്ചു. രാജസ്ഥാനിലെ മൃഗവേട്ടയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.
കാട്ടിൽ ജോലി ചെയ്യുന്ന ഫോറസ്റ്റ് ഗാർഡും നഗരത്തിൽ ജോലി ചെയ്യുന്ന പോലീസ് ഗാർഡും തമ്മിൽ ജോലിയുടെ കാര്യത്തിൽ തന്നെ വലിയ വ്യത്യാസമുണ്ട്. നഗരത്തിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന് ഒരു ആവശ്യം വന്നാൽ പലരുടെയും സഹായം തേടാൻ കഴിയും. എന്നാൽ, കാട്ടിലെ ഫോറസ്റ്റ് ഗാർഡിനു ആ സൗകര്യമില്ലെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സംഘങ്ങൾക്കു പോലും മൃഗവേട്ടയിൽ പങ്കുണ്ട്. കോടി കണക്കിനു ഡോളറുകളിലാണ് ഈ അനധികൃത വ്യവസായം പടർന്നു കിടക്കുന്നത്. ഇത്തരം വ്യവസായങ്ങൾ തടയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ പ്രത്യേക സെൽ ആരംഭിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്നത് സംബന്ധിച്ച നയരേഖ തയാറാക്കി നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോടു കോടതി നിർദേശിച്ചു. രാജസ്ഥാനിലെ മൃഗവേട്ടയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.
കാട്ടിൽ ജോലി ചെയ്യുന്ന ഫോറസ്റ്റ് ഗാർഡും നഗരത്തിൽ ജോലി ചെയ്യുന്ന പോലീസ് ഗാർഡും തമ്മിൽ ജോലിയുടെ കാര്യത്തിൽ തന്നെ വലിയ വ്യത്യാസമുണ്ട്. നഗരത്തിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന് ഒരു ആവശ്യം വന്നാൽ പലരുടെയും സഹായം തേടാൻ കഴിയും. എന്നാൽ, കാട്ടിലെ ഫോറസ്റ്റ് ഗാർഡിനു ആ സൗകര്യമില്ലെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സംഘങ്ങൾക്കു പോലും മൃഗവേട്ടയിൽ പങ്കുണ്ട്. കോടി കണക്കിനു ഡോളറുകളിലാണ് ഈ അനധികൃത വ്യവസായം പടർന്നു കിടക്കുന്നത്. ഇത്തരം വ്യവസായങ്ങൾ തടയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ പ്രത്യേക സെൽ ആരംഭിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു.