ന്യൂഡൽഹി: കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാം ഘട്ട ചർച്ചയും തീരുമാനമാതെ പിരിഞ്ഞു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയാറാകാതെ വന്നതോടെയാണ് ചർച്ച അലസിപ്പിരിഞ്ഞത്.
പഞ്ചാബിനും ഹരിയാനയ്ക്കും മാത്രമുള്ള നിയമമല്ലിതെന്നും മുഴുവൻ രാജ്യത്തിനും വേണ്ടിയുള്ളതാണെന്നും കേന്ദ്രം വാദിച്ചു. അങ്ങനെയെങ്കിൽ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്കു നിയമനിർമാണം നടത്തട്ടെയെന്ന് കർഷകരും നിലപാട് സ്വീകരിച്ചു. ചർച്ച വഴിമുട്ടിയതോടെ ഇനി ഈ മാസം 15 ന് വീണ്ടും കാണാമെന്ന് പറഞ്ഞ് കർഷക നേതാക്കളെ കേന്ദ്രം മടക്കി.
നിയമം റദ്ദാക്കണമെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നതിനാലാണ് വീണ്ടും ചർച്ച പരാജയപ്പെട്ടതെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ചർച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.
നിയമം റദ്ദാക്കലല്ലാതെ മറ്റൊരു സാധ്യത കർഷകർ മുന്നോട്ടുവച്ചാൽ അത് പരിഗണിക്കാമെന്ന് അറിയിച്ചു. എന്നാൽ മറ്റൊരു സാധ്യതകളും അവതിരിപ്പിക്കാൻ കർഷക നേതാക്കൾക്ക് സാധിച്ചില്ല. അതിനാൽ ചർച്ച അവസാനിപ്പിക്കുകയും അടുത്ത യോഗം 15 ന് നടത്താൻ തീരുമാനിക്കുകയും ചെയ്തു-കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു.
എട്ടാം ഘട്ട ചർച്ചയിലും നിയമങ്ങൾ പിൻവലിക്കണമെന്ന കർശന നിലപാടിൽ തന്നെയായിരുന്നു കർഷക നേതാക്കൾ. നിയമം പിൻവലിച്ചാൽ മാത്രമേ തങ്ങൾ ഘർവാപസി (വീടുകളിലേക്ക് മടങ്ങൽ) നടത്തുകയുള്ളെന്ന് കർഷകർ യോഗത്തിൽ പറഞ്ഞു.
സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകളിൽ കൃഷി സംസ്ഥാന വിഷയമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും കാർഷിക കാര്യങ്ങളിൽ കേന്ദ്രം ഇടപെടരുതെന്നും മറ്റൊരാൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് പ്രശ്നപരിഹാരത്തിന് താൽപര്യമില്ലെന്നും സമയം പാഴാക്കുകയാണെന്നും കർഷകർ കുറ്റപ്പെടുത്തി. ജയിച്ചു മടങ്ങും അല്ലെങ്കിൽ മരിക്കും എന്ന സന്ദേശമുള്ള പ്ലക്കാർഡുകളും യോഗത്തിൽ ഉയർന്നു.
പഞ്ചാബിനും ഹരിയാനയ്ക്കും മാത്രമുള്ള നിയമമല്ലിതെന്നും മുഴുവൻ രാജ്യത്തിനും വേണ്ടിയുള്ളതാണെന്നും കേന്ദ്രം വാദിച്ചു. അങ്ങനെയെങ്കിൽ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്കു നിയമനിർമാണം നടത്തട്ടെയെന്ന് കർഷകരും നിലപാട് സ്വീകരിച്ചു. ചർച്ച വഴിമുട്ടിയതോടെ ഇനി ഈ മാസം 15 ന് വീണ്ടും കാണാമെന്ന് പറഞ്ഞ് കർഷക നേതാക്കളെ കേന്ദ്രം മടക്കി.
നിയമം റദ്ദാക്കണമെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നതിനാലാണ് വീണ്ടും ചർച്ച പരാജയപ്പെട്ടതെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ചർച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.
നിയമം റദ്ദാക്കലല്ലാതെ മറ്റൊരു സാധ്യത കർഷകർ മുന്നോട്ടുവച്ചാൽ അത് പരിഗണിക്കാമെന്ന് അറിയിച്ചു. എന്നാൽ മറ്റൊരു സാധ്യതകളും അവതിരിപ്പിക്കാൻ കർഷക നേതാക്കൾക്ക് സാധിച്ചില്ല. അതിനാൽ ചർച്ച അവസാനിപ്പിക്കുകയും അടുത്ത യോഗം 15 ന് നടത്താൻ തീരുമാനിക്കുകയും ചെയ്തു-കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു.
എട്ടാം ഘട്ട ചർച്ചയിലും നിയമങ്ങൾ പിൻവലിക്കണമെന്ന കർശന നിലപാടിൽ തന്നെയായിരുന്നു കർഷക നേതാക്കൾ. നിയമം പിൻവലിച്ചാൽ മാത്രമേ തങ്ങൾ ഘർവാപസി (വീടുകളിലേക്ക് മടങ്ങൽ) നടത്തുകയുള്ളെന്ന് കർഷകർ യോഗത്തിൽ പറഞ്ഞു.
സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകളിൽ കൃഷി സംസ്ഥാന വിഷയമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും കാർഷിക കാര്യങ്ങളിൽ കേന്ദ്രം ഇടപെടരുതെന്നും മറ്റൊരാൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് പ്രശ്നപരിഹാരത്തിന് താൽപര്യമില്ലെന്നും സമയം പാഴാക്കുകയാണെന്നും കർഷകർ കുറ്റപ്പെടുത്തി. ജയിച്ചു മടങ്ങും അല്ലെങ്കിൽ മരിക്കും എന്ന സന്ദേശമുള്ള പ്ലക്കാർഡുകളും യോഗത്തിൽ ഉയർന്നു.