തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിൽ സമാന്തര ഭരണം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നടക്കുന്ന അന്വേഷണങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വഴിതിരിച്ചുവിടാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം. അന്വേഷണ ഏജൻസികൾ തിരക്കഥ തയാറാക്കി ചോർത്തിനൽകുന്ന രീതി തുടരുകയാണ്. രാജ്യത്ത് നിലനിൽക്കുന്ന ഫെഡറൽ സംവിധാനം തകർക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആയുധമായി മാറിയാൽ രാജ്യവ്യാപകമായി തുറന്നുകാട്ടാൻ സിപിഎം മുന്നിട്ടിറങ്ങും. എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് കാലാവധി ഒരു വർഷം കൂടി നീട്ടി നൽകിയത് ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നതിന്റെ പാരിതോഷികമായാണ്.
കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് കോണ്ഗ്രസ് ദേശീയ നേതൃത്വം ആരോപിക്കുമ്പോഴും സംസ്ഥാനത്തെ കോണ്ഗ്രസ് നേതാക്കൾ ബിജെപിയുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസിപി എൽഡിഎഫിലെ ഒരു പ്രധാന ഘടകകക്ഷിയാണ്. അവർ എൽഡിഎഫുമായി നല്ല സൗഹൃദത്തിലാണ് മുന്നോട്ടുപോകുന്നത്. എൻസിപി നേതാക്കൾ ദേശീയ നേതൃത്വത്തെ കണ്ടത് സ്വാഭാവികമാണെന്നും മറ്റ് അർഥങ്ങൾ അതിനില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന അന്വേഷണങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വഴിതിരിച്ചുവിടാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം. അന്വേഷണ ഏജൻസികൾ തിരക്കഥ തയാറാക്കി ചോർത്തിനൽകുന്ന രീതി തുടരുകയാണ്. രാജ്യത്ത് നിലനിൽക്കുന്ന ഫെഡറൽ സംവിധാനം തകർക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആയുധമായി മാറിയാൽ രാജ്യവ്യാപകമായി തുറന്നുകാട്ടാൻ സിപിഎം മുന്നിട്ടിറങ്ങും. എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് കാലാവധി ഒരു വർഷം കൂടി നീട്ടി നൽകിയത് ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നതിന്റെ പാരിതോഷികമായാണ്.
കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് കോണ്ഗ്രസ് ദേശീയ നേതൃത്വം ആരോപിക്കുമ്പോഴും സംസ്ഥാനത്തെ കോണ്ഗ്രസ് നേതാക്കൾ ബിജെപിയുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസിപി എൽഡിഎഫിലെ ഒരു പ്രധാന ഘടകകക്ഷിയാണ്. അവർ എൽഡിഎഫുമായി നല്ല സൗഹൃദത്തിലാണ് മുന്നോട്ടുപോകുന്നത്. എൻസിപി നേതാക്കൾ ദേശീയ നേതൃത്വത്തെ കണ്ടത് സ്വാഭാവികമാണെന്നും മറ്റ് അർഥങ്ങൾ അതിനില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു.