ദുബായ്: ഖത്തർ-യുഎഇ വിമാന സർവീസ് ശനിയാഴ്ച പുനഃരാരംഭിക്കും. മൂന്നര വർഷത്തെ ഖത്തർ ഉപരോധം അവസാനിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഖത്തറുമായുള്ള എല്ലാ അതിർത്തികളും തുറക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം(WAM) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സൗദിയിലെ അൽ ഉലായിൽ നടന്ന ഗൾഫ് സഹകരണ സമിതി(ജിസിസി) ഉച്ചകോടിയില്‍ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്ന കരാറിൽ ഒപ്പുവെ ച്ചതോടെയാണ് ഖത്തറുമായുള്ള വാണിജ്യബന്ധങ്ങളും ഗതാഗതങ്ങളും യുഎഇ പുനരാരംഭിക്കുന്നത്. ഉപരോധത്തെ തുടർന്ന് സൗദി അടച്ച കര, നാവിക, വ്യോമ അതിർത്തികൾ തിങ്കളാഴ്ച രാത്രിതന്നെ ഖത്തറിനായി തുറന്നിരുന്നു.
2017 ജൂണിലാണ് തീവ്രവാദത്തെ സഹായിക്കുന്നു എന്നാരോപിച്ച് സൗദിയുടെ നേതൃത്വത്തിൽ യുഎഇ, ബഹ്റിൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തിയത്. ഉപരോധം അവസാനിപ്പിക്കാനായി ഇറാനുമായി നയതന്ത്രബന്ധം പരിമിതപ്പെടുത്തുക, അൽ ജസീറ ചാനൽ പൂട്ടുക മുതലായ ആവശ്യങ്ങൾ ഉന്ന യിച്ചെങ്കിലും ഖത്തർ വഴങ്ങിയില്ല. പിന്നീട് അമേരിക്കയാണ് ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധം അവസാനിക്കുന്നതിന് ചരടുവലികൾ നടത്തിയത്.
ഇറാനെ ഒറ്റപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകത യുഎസിലെ ട്രംപ് ഭരണകൂടം സൗദിക്കും മറ്റു രാജ്യങ്ങൾക്കും ബോധ്യപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ഖത്തർ- സൗദി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിൽ കുവൈത്തും പ്രധാന പങ്കുവഹിച്ചു.
സൗദിയിലെ അൽ ഉലായിൽ നടന്ന ഗൾഫ് സഹകരണ സമിതി(ജിസിസി) ഉച്ചകോടിയില്‍ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്ന കരാറിൽ ഒപ്പുവെ ച്ചതോടെയാണ് ഖത്തറുമായുള്ള വാണിജ്യബന്ധങ്ങളും ഗതാഗതങ്ങളും യുഎഇ പുനരാരംഭിക്കുന്നത്. ഉപരോധത്തെ തുടർന്ന് സൗദി അടച്ച കര, നാവിക, വ്യോമ അതിർത്തികൾ തിങ്കളാഴ്ച രാത്രിതന്നെ ഖത്തറിനായി തുറന്നിരുന്നു.
2017 ജൂണിലാണ് തീവ്രവാദത്തെ സഹായിക്കുന്നു എന്നാരോപിച്ച് സൗദിയുടെ നേതൃത്വത്തിൽ യുഎഇ, ബഹ്റിൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തിയത്. ഉപരോധം അവസാനിപ്പിക്കാനായി ഇറാനുമായി നയതന്ത്രബന്ധം പരിമിതപ്പെടുത്തുക, അൽ ജസീറ ചാനൽ പൂട്ടുക മുതലായ ആവശ്യങ്ങൾ ഉന്ന യിച്ചെങ്കിലും ഖത്തർ വഴങ്ങിയില്ല. പിന്നീട് അമേരിക്കയാണ് ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധം അവസാനിക്കുന്നതിന് ചരടുവലികൾ നടത്തിയത്.
ഇറാനെ ഒറ്റപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകത യുഎസിലെ ട്രംപ് ഭരണകൂടം സൗദിക്കും മറ്റു രാജ്യങ്ങൾക്കും ബോധ്യപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ഖത്തർ- സൗദി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിൽ കുവൈത്തും പ്രധാന പങ്കുവഹിച്ചു.