ന്യൂഡൽഹി: യുകെയിൽ നിന്ന് ഡൽഹിയിലെത്തുന്ന യാത്രക്കാരെ ഏഴു ദിവസം സർക്കാർ ക്വാറന്റൈനിലാക്കും. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായാലും സർക്കാർ ക്വാറന്റൈനിൽ കഴിയണം. തുടർന്നു ഏഴു ദിവസം ഹോം ഐസോലേഷനിലും കഴിയണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു.
അതിതീവ്ര കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഇന്ത്യ-യുകെ വിമാന സർവീസ് രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ന് ഭാഗികമായി പുനഃരാരംഭിച്ചിരുന്നു. ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് രാവിലെ ഡൽഹിയിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേജരിവാൾ ഇക്കാര്യം അറിയിച്ചത്.
ഡിസംബർ 23 നാണ് അതിതീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ വിമാന സർവീസ് നിർത്തിവച്ചിരുന്നത്. ജനുവരി ആറിന് ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ളവ ഇന്നാണ് ആരംഭിച്ചത്.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആർടി പിസിആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. ജനുവരി 23 വരെ ആഴ്ചയിൽ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതിതീവ്ര കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഇന്ത്യ-യുകെ വിമാന സർവീസ് രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ന് ഭാഗികമായി പുനഃരാരംഭിച്ചിരുന്നു. ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് രാവിലെ ഡൽഹിയിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേജരിവാൾ ഇക്കാര്യം അറിയിച്ചത്.
ഡിസംബർ 23 നാണ് അതിതീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ വിമാന സർവീസ് നിർത്തിവച്ചിരുന്നത്. ജനുവരി ആറിന് ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ളവ ഇന്നാണ് ആരംഭിച്ചത്.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആർടി പിസിആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. ജനുവരി 23 വരെ ആഴ്ചയിൽ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.