കാസർഗോഡ്: തെരഞ്ഞെടുപ്പ് ജോലിക്കിടെ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പ്രിസൈഡിംഗ് ഓഫീസർ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് പ്രസൈഡിംഗ് ഓഫീസറായ കാർഷിക സർവകലാശാല അധ്യാപകൻ കെ.എം. ശ്രീകുമാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബേക്കല്‍ കോട്ടയ്ക്കടുത്തുള്ള ആലക്കോട് ഗ്രാമത്തില്‍ ജിഎല്‍പിഎസ് സ്കൂള്‍ കിഴക്കേ ഭാഗം വാര്‍ഡിലായിരുന്നു ശ്രീകുമാറിന് തിരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ. മണികണ്ഠന്, കുഞ്ഞിരാമന് എംഎല്‍എ എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിക്കുന്നു.
തങ്ങള്‍ പറയുന്നതിനനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ കാല് വെട്ടികളയുമെന്ന് കെ. കുഞ്ഞിരാമന് എംഎല്‍എ ഭീഷണിപ്പെടുത്തിയതായും ശ്രീകുമാർ ആരോപിക്കുന്നു. സംഭവത്തിന് സാക്ഷിയായി പോലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇതുമായി ബന്ധപ്പെട്ട് പ്രസൈഡിംഗ് ഓഫീസറായ കാർഷിക സർവകലാശാല അധ്യാപകൻ കെ.എം. ശ്രീകുമാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബേക്കല്‍ കോട്ടയ്ക്കടുത്തുള്ള ആലക്കോട് ഗ്രാമത്തില്‍ ജിഎല്‍പിഎസ് സ്കൂള്‍ കിഴക്കേ ഭാഗം വാര്‍ഡിലായിരുന്നു ശ്രീകുമാറിന് തിരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ. മണികണ്ഠന്, കുഞ്ഞിരാമന് എംഎല്‍എ എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിക്കുന്നു.
തങ്ങള്‍ പറയുന്നതിനനുസരിച്ച് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ കാല് വെട്ടികളയുമെന്ന് കെ. കുഞ്ഞിരാമന് എംഎല്‍എ ഭീഷണിപ്പെടുത്തിയതായും ശ്രീകുമാർ ആരോപിക്കുന്നു. സംഭവത്തിന് സാക്ഷിയായി പോലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.