മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ നടി കങ്കണ റണാവത്തും സഹോദരിയും ചോദ്യം ചെയ്യലിനായി മുംബൈ പോലീസിന് മുൻപിൽ ഹാജരായി. ബാന്ദ്ര പോലീസ് സ്റ്റേഷനിൽ ആണ് ഇരുവരും എത്തിയത്.
അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല സംരക്ഷണം ഹൈക്കോടതി ഇരുവർക്കും നൽകിയിരുന്നു. അന്വേഷണവുമായി നിസഹകരണത്തിൽ ആയിരുന്ന കങ്കണ കോടതി നിർദേശത്തെ തുടർന്നാണ് ഹാജരായത്. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
വൈ കാറ്റഗറി സുരക്ഷയുള്ള കങ്കണ ഉച്ചയ്ക്ക് ഒന്നോടെ തന്റെ അഭിഭാഷകനുമൊപ്പമാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. കേസില്‍ മൊഴിരേഖപ്പെടുത്തുന്നതിനായി എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട് മുംബൈ പോലീസ് കങ്കണയ്ക്ക് മൂന്നു പ്രാവശ്യം നോട്ടീസ് അയച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പടര്‍ത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ബാന്ദ്ര പോലീസ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല സംരക്ഷണം ഹൈക്കോടതി ഇരുവർക്കും നൽകിയിരുന്നു. അന്വേഷണവുമായി നിസഹകരണത്തിൽ ആയിരുന്ന കങ്കണ കോടതി നിർദേശത്തെ തുടർന്നാണ് ഹാജരായത്. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
വൈ കാറ്റഗറി സുരക്ഷയുള്ള കങ്കണ ഉച്ചയ്ക്ക് ഒന്നോടെ തന്റെ അഭിഭാഷകനുമൊപ്പമാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. കേസില്‍ മൊഴിരേഖപ്പെടുത്തുന്നതിനായി എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ട് മുംബൈ പോലീസ് കങ്കണയ്ക്ക് മൂന്നു പ്രാവശ്യം നോട്ടീസ് അയച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പടര്‍ത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ബാന്ദ്ര പോലീസ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.