ചെന്നൈ: ഓൺലൈൻ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഐടി കമ്പനി ഉടമകളും മൊബൈൽ കമ്പനി ഉദ്യോഗസ്ഥരും അറസ്റ്റിൽ. ചെന്നൈയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഒരു പ്രമുഖ മൊബൈൽ കമ്പനിയുടെ ജീവനക്കാർ തട്ടിപ്പുകാർക്ക് അനധികൃതമായി ആയിരം സിംകാർഡുകൾ നൽകിയതായി കണ്ടെത്തി.
ക്വിക്ക് ക്യാഷ്, മൈ കാഷ്, ക്വിക് ലോൺ തുടങ്ങിയ എട്ട് ആപ്ലിക്കേഷനുകൾ നിയമവിരുദ്ധമായി പ്രവർത്തിപ്പിക്കുന്നത് ഇവരാണെന്ന് കണ്ടെത്തി. ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നതിനു മാത്രമായി ബംഗളൂരുവിൽ ഇവർ കോൺ സെന്റർ നടത്തിയിരുന്നതായും കണ്ടെത്തി.
ഈ കോൾ സെന്ററിൽ 110 ജീവനക്കാർ ജോലി ചെയ്തിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ നിരവധി ഫോണുകളും ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുത്തു.
ഓൺലൈൻ ആപ്പ് വഴി 5,000 രൂപ കടമെടുത്ത് കുടുങ്ങിയ ചെന്നൈ സ്വദേശി ഗണേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു ചൈനീസ് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ക്വിക്ക് ക്യാഷ്, മൈ കാഷ്, ക്വിക് ലോൺ തുടങ്ങിയ എട്ട് ആപ്ലിക്കേഷനുകൾ നിയമവിരുദ്ധമായി പ്രവർത്തിപ്പിക്കുന്നത് ഇവരാണെന്ന് കണ്ടെത്തി. ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നതിനു മാത്രമായി ബംഗളൂരുവിൽ ഇവർ കോൺ സെന്റർ നടത്തിയിരുന്നതായും കണ്ടെത്തി.
ഈ കോൾ സെന്ററിൽ 110 ജീവനക്കാർ ജോലി ചെയ്തിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ നിരവധി ഫോണുകളും ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുത്തു.
ഓൺലൈൻ ആപ്പ് വഴി 5,000 രൂപ കടമെടുത്ത് കുടുങ്ങിയ ചെന്നൈ സ്വദേശി ഗണേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു ചൈനീസ് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.