സിഡ്നി: രണ്ടാം ദിനം ബൗളർമാർ തിളങ്ങിയതോടെ സിഡ്നി ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽകൈ. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയുടെയും (131), മാർനസ് ലബുഷെയ്ന്റെ അർധ സെഞ്ചുറിയുടെയും (91) കരുത്തിൽ ഓസീസ് ആദ്യ ഇന്നിംഗ്സിൽ 338 റണ്‍സ് നേടി. രണ്ടാം ദിനം കളിനിർത്തുമ്പോൾ മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 96ന2 എന്ന നിലയിലാണ്.
91 റണ്‍സ് നേടിയ ലബുഷെയ്ൻ പുറത്തായതോടെയാണ് ഓസീസിന്റെ തകർച്ച തുടങ്ങിയത്. മൂന്നാം വിക്കറ്റിൽ സ്മിത്ത്-ലബുഷെയ്ൻ സഖ്യം 100 റണ്‍സ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്. പിന്നീട് ഒരറ്റത്ത് സ്മിത്ത് ഉറച്ചുനിന്നെങ്കിലും മറുവശം കൊഴിഞ്ഞുകൊണ്ടിരുന്നു.
ലബുഷെയ്ൻ പുറത്തായ ശേഷം രണ്ട് ഓസീസ് ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കം കടന്നത്. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് ഓസീസ് മധ്യനിരയെയും വാലറ്റത്തെയും തകർത്തത്.
ബൗളർമാർ നൽകിയ മുൻതൂക്കം മുതലെടുത്ത് ഓപ്പണർമാരും ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. രോഹിത് ശർമ- ശുഭ്മാൻ ഗിൽ സഖ്യം 70 റണ്‍സ് കൂട്ടിച്ചേർത്തു. 26 റണ്‍സിൽ രോഹിത് വീണെങ്കിലും ഗിൽ മുന്നോട്ടു നീങ്ങി. അർധ സെഞ്ചുറി (50) പൂർത്തിയാക്കിയതിന് പിന്നാലെ ഗില്ലിനെ പാറ്റ് കമ്മിൻസ് മടക്കി. കളിനിർത്തുമ്പോൾ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (5), ചേതേശ്വർ പൂജര (9) എന്നിവരാണ് ക്രീസിൽ.
91 റണ്‍സ് നേടിയ ലബുഷെയ്ൻ പുറത്തായതോടെയാണ് ഓസീസിന്റെ തകർച്ച തുടങ്ങിയത്. മൂന്നാം വിക്കറ്റിൽ സ്മിത്ത്-ലബുഷെയ്ൻ സഖ്യം 100 റണ്‍സ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്. പിന്നീട് ഒരറ്റത്ത് സ്മിത്ത് ഉറച്ചുനിന്നെങ്കിലും മറുവശം കൊഴിഞ്ഞുകൊണ്ടിരുന്നു.
ലബുഷെയ്ൻ പുറത്തായ ശേഷം രണ്ട് ഓസീസ് ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കം കടന്നത്. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് ഓസീസ് മധ്യനിരയെയും വാലറ്റത്തെയും തകർത്തത്.
ബൗളർമാർ നൽകിയ മുൻതൂക്കം മുതലെടുത്ത് ഓപ്പണർമാരും ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. രോഹിത് ശർമ- ശുഭ്മാൻ ഗിൽ സഖ്യം 70 റണ്‍സ് കൂട്ടിച്ചേർത്തു. 26 റണ്‍സിൽ രോഹിത് വീണെങ്കിലും ഗിൽ മുന്നോട്ടു നീങ്ങി. അർധ സെഞ്ചുറി (50) പൂർത്തിയാക്കിയതിന് പിന്നാലെ ഗില്ലിനെ പാറ്റ് കമ്മിൻസ് മടക്കി. കളിനിർത്തുമ്പോൾ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (5), ചേതേശ്വർ പൂജര (9) എന്നിവരാണ് ക്രീസിൽ.