ന്യൂഡൽഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച കോടതിയുടെ സമയം അവസാനിച്ചതിനാല്‍ കേസ് പരിഗണിക്കാന്‍ കഴിഞ്ഞില്ല. വിശദമായ വാദം കേള്‍ക്കേണ്ടതിനാൽ അവസാനത്തെ കേസായി ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ അതിന് മുമ്പുള്ള കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ പരിഗണിക്കാന്‍ ആയില്ല. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ അതിന് മുമ്പുള്ള കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ പരിഗണിക്കാന്‍ ആയില്ല. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.