കോൽക്കത്ത: ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനചർച്ചകൾക്ക് കോൺഗ്രസും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുകക്ഷികളും തുടക്കമിട്ടു.
ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ്, കോൺഗ്രസ് നേതാവ് അബ്ദുൾ മന്നൻ എന്നിവരുടെ നേതൃത്വത്തിലാണു ചർച്ചകൾ. ഇരുപക്ഷവും നേരിട്ട് ഏറ്റുമുട്ടിയിരുന്ന സീറ്റുകൾ സംബന്ധിച്ചായിരുന്നു വിശദചർച്ചകൾ.
സഖ്യം സംബന്ധിച്ച് കോൺഗ്രസിന്റെയും ഇടതുകക്ഷികളുടെയും കേന്ദ്രനേതൃത്വം നേരത്തെ അനുമതി നൽകിയിരുന്നു. 2016 തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുകക്ഷികളും സഖ്യത്തിലായിരുന്നു. എന്നാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കൊറ്റയ്ക്കായിരുന്നു പോരാട്ടം.
ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ്, കോൺഗ്രസ് നേതാവ് അബ്ദുൾ മന്നൻ എന്നിവരുടെ നേതൃത്വത്തിലാണു ചർച്ചകൾ. ഇരുപക്ഷവും നേരിട്ട് ഏറ്റുമുട്ടിയിരുന്ന സീറ്റുകൾ സംബന്ധിച്ചായിരുന്നു വിശദചർച്ചകൾ.
സഖ്യം സംബന്ധിച്ച് കോൺഗ്രസിന്റെയും ഇടതുകക്ഷികളുടെയും കേന്ദ്രനേതൃത്വം നേരത്തെ അനുമതി നൽകിയിരുന്നു. 2016 തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുകക്ഷികളും സഖ്യത്തിലായിരുന്നു. എന്നാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കൊറ്റയ്ക്കായിരുന്നു പോരാട്ടം.