സിഡ്നി: മഴ മൂലം നിർത്തിവച്ച ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് പുനരാരംഭിച്ചു. ഓസ്ട്രേലിയ 7.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെടുത്തു നിൽക്കെയാണ് മഴ പെയ്തത്. മഴ മേഘങ്ങള്‍ മാറി തെളിഞ്ഞ കാലാവസ്ഥയിലേക്ക് എത്തിയതോടെ മത്സരം പുനരാരംഭിച്ചത്.
ഡേവിഡ് വാർണറും യുവതാരം വില്‍ പുകോവ്സ്കിയുമാണ് ഓസീസിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എട്ടു പന്തിൽ അഞ്ച് റൺസെടുത്ത വാർണറുടെ വിക്കറ്റാണ് നഷ്ടമായത്. മുഹമ്മദ് സിറാജിന്റെ പന്തിലാണ് വാർണർക്ക് വിക്കറ്റ് നഷ്ടമായത്. പിന്നീട് മഴ പെയ്ത് മത്സരം തടസപെടുകയായിരുന്നു.
നിലവിൽ 33 റൺസുമായി പുകോവ്സ്കിയും 20 റൺസെടുത്ത മാര്‍നസ് ലബൂഷെയ്നുമാണ് ഇപ്പോൾ ക്രീസിലുള്ളത്. മഴയെ തുടര്‍ന്ന് മത്സരത്തിന്റെ നാല് മണിക്കൂർ നഷ്ടപെട്ടിരുന്നു. അതിനാൽ 57 ഓവർ മാത്രമാണ് ഇന്ന് ബോൾ ചെയ്യാൻ സാധിക്കുക.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും മാറ്റങ്ങളുമായാണ് ഇരുടീമും കളിക്കാനിറങ്ങിയത്. ഇന്ത്യ രോഹിത് ശര്‍മ, നവ്ദീപ് സൈനി എന്നിവര്‍ക്ക് അവസരം നല്കി. ഓസ്ട്രേലിയ വില്‍ പുകോവ്സ്കി, ഡേവിഡ് വാര്‍ണര്‍ എന്നിവരെ കൊണ്ടുവന്നു.
സൈനിയുടെയും പുകോവ്സ്കിയുടെയും അരങ്ങേറ്റ മത്സരമാണിത്.
ഡേവിഡ് വാർണറും യുവതാരം വില്‍ പുകോവ്സ്കിയുമാണ് ഓസീസിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എട്ടു പന്തിൽ അഞ്ച് റൺസെടുത്ത വാർണറുടെ വിക്കറ്റാണ് നഷ്ടമായത്. മുഹമ്മദ് സിറാജിന്റെ പന്തിലാണ് വാർണർക്ക് വിക്കറ്റ് നഷ്ടമായത്. പിന്നീട് മഴ പെയ്ത് മത്സരം തടസപെടുകയായിരുന്നു.
നിലവിൽ 33 റൺസുമായി പുകോവ്സ്കിയും 20 റൺസെടുത്ത മാര്‍നസ് ലബൂഷെയ്നുമാണ് ഇപ്പോൾ ക്രീസിലുള്ളത്. മഴയെ തുടര്‍ന്ന് മത്സരത്തിന്റെ നാല് മണിക്കൂർ നഷ്ടപെട്ടിരുന്നു. അതിനാൽ 57 ഓവർ മാത്രമാണ് ഇന്ന് ബോൾ ചെയ്യാൻ സാധിക്കുക.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും മാറ്റങ്ങളുമായാണ് ഇരുടീമും കളിക്കാനിറങ്ങിയത്. ഇന്ത്യ രോഹിത് ശര്‍മ, നവ്ദീപ് സൈനി എന്നിവര്‍ക്ക് അവസരം നല്കി. ഓസ്ട്രേലിയ വില്‍ പുകോവ്സ്കി, ഡേവിഡ് വാര്‍ണര്‍ എന്നിവരെ കൊണ്ടുവന്നു.
സൈനിയുടെയും പുകോവ്സ്കിയുടെയും അരങ്ങേറ്റ മത്സരമാണിത്.