സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മഴ മൂലം മുടങ്ങുന്നു. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 7.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിൽ മഴ എത്തുകയായിരുന്നു. എട്ടു പന്തിൽ അഞ്ച് റൺസെടുത്ത ഡേവിഡ് വാർണറുടെ വിക്കറ്റാണ് നഷ്ടമായത്. മുഹമ്മദ് സിറാജിന്റെ പന്തിലാണ് വാർണർക്ക് വിക്കറ്റ് നഷ്ടമായത്.
വാർണറും യുവതാരം വില്‍ പുകോവ്സ്കിയുമാണ് മൂന്നാം ടെസ്റ്റിൽ ഓസീസിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. കളി നിര്‍ത്തിവെയ്ക്കുമ്പോള്‍ 14 റണ്‍സെടുത്ത് പുകോവ്സ്കിയും 2 റണ്‍സെടുത്ത് മാര്‍നസ് ലബൂഷെയ്നും പുറത്താവാതെ നില്ക്കുന്നു. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം മത്സരം പുനഃരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും മാറ്റങ്ങളുമായാണ് ഇരുടീമും കളിക്കാനിറങ്ങിയത്. ഇന്ത്യ രോഹിത് ശര്‍മ, നവ്ദീപ് സൈനി എന്നിവര്‍ക്ക് അവസരം നല്കി. ഓസ്ട്രേലിയ വില്‍ പുകോവ്സ്കി, ഡേവിഡ് വാര്‍ണര്‍ എന്നിവരെ കൊണ്ടുവന്നു. സൈനിയുടെയും പുകോവ്സ്കിയുടെയും അരങ്ങേറ്റ മത്സരമാണിത്.
വാർണറും യുവതാരം വില്‍ പുകോവ്സ്കിയുമാണ് മൂന്നാം ടെസ്റ്റിൽ ഓസീസിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. കളി നിര്‍ത്തിവെയ്ക്കുമ്പോള്‍ 14 റണ്‍സെടുത്ത് പുകോവ്സ്കിയും 2 റണ്‍സെടുത്ത് മാര്‍നസ് ലബൂഷെയ്നും പുറത്താവാതെ നില്ക്കുന്നു. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം മത്സരം പുനഃരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും മാറ്റങ്ങളുമായാണ് ഇരുടീമും കളിക്കാനിറങ്ങിയത്. ഇന്ത്യ രോഹിത് ശര്‍മ, നവ്ദീപ് സൈനി എന്നിവര്‍ക്ക് അവസരം നല്കി. ഓസ്ട്രേലിയ വില്‍ പുകോവ്സ്കി, ഡേവിഡ് വാര്‍ണര്‍ എന്നിവരെ കൊണ്ടുവന്നു. സൈനിയുടെയും പുകോവ്സ്കിയുടെയും അരങ്ങേറ്റ മത്സരമാണിത്.