കോല്‍ക്കത്ത: നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ വ്യാഴാഴ്ച രാവിലെയോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. നിലവിൽ ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരു മാസത്തിനകം അദേഹം പഴയ നിലയിലേക്ക് എത്തുമെന്നും ഡോക്ടർമാർ അറിയിച്ചു. വീട്ടിലേക്ക് മാറ്റിയാലും പ്രത്യേക മെഡിക്കൽ സംഘം എല്ലാ ദിവസവും ആരോഗ്യനില വിലയിരുത്തും.
ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനത്തിടെയാണ് സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്നാണ് ഗാംഗുലിയെ കോല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അടിയന്തര ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഇനി ആന്‍ജിയോപ്ലാസ്റ്റി വേണമെങ്കില്‍ ദിവസങ്ങള്‍ക്കോ ആഴ്ചകള്ക്കോശേഷം മതിയെന്നും അദ്ദേഹത്തിന്റെ അവസ്ഥ സാധാരണഗതിയിലായെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
ആദ്യ ആന്ജിയോപ്ലാസ്റ്റിയോടുതന്നെ ഗാംഗുലി നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതോടെ ഇനി കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനത്തിടെയാണ് സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്നാണ് ഗാംഗുലിയെ കോല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അടിയന്തര ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഇനി ആന്‍ജിയോപ്ലാസ്റ്റി വേണമെങ്കില്‍ ദിവസങ്ങള്‍ക്കോ ആഴ്ചകള്ക്കോശേഷം മതിയെന്നും അദ്ദേഹത്തിന്റെ അവസ്ഥ സാധാരണഗതിയിലായെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
BCCI President Sourav Ganguly will be discharged today, 7th January, in the morning: Woodlands Hospital in Kolkata. #WestBengal pic.twitter.com/UKwe344v2d
— ANI (@ANI) January 7, 2021
ആദ്യ ആന്ജിയോപ്ലാസ്റ്റിയോടുതന്നെ ഗാംഗുലി നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതോടെ ഇനി കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.