പത്തനംതിട്ട: പന്തളം നഗരസഭാഭരണം നഷ്ടപ്പെട്ടതിൽ സിപിഎമ്മിൽ നടപടി. ഏരിയ സെക്രട്ടറി ഇ. ഫസലിനെ സ്ഥാനത്തുനിന്നു മാറ്റി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.ഹർഷ കുമാറിനു പകരം ചുമതല നൽകി.
നഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി. ബൈജുവിനേയും നീക്കി. സിപിഎം സംസ്ഥാന സമിതി നിർദേശത്തെ തുടർന്നാണു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
സിപിഎം ഭരിച്ചിരുന്ന നഗരസഭയിൽ ഇക്കുറി ബിജെപിയാണു ഭരണം പിടിച്ചത്. 2015-ൽ 15 സീറ്റുകളോടെ പന്തളം നഗരസഭയിൽ ഭരണം നേടിയ സിപിഎമ്മിന് ഇത്തവണ ഒന്പതു സീറ്റുകൾ മാത്രമാണു ലഭിച്ചത്. ഏഴു സീറ്റുകളുണ്ടായിരുന്ന ബിജെപി 18 സീറ്റുകളോടെ ഇത്തവണ അധികാരം നേടി.
പാലക്കാടിനുശേഷം ബിജെപി അധികാരം നേടിയ സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയാണ് പന്തളം.
നഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി. ബൈജുവിനേയും നീക്കി. സിപിഎം സംസ്ഥാന സമിതി നിർദേശത്തെ തുടർന്നാണു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
സിപിഎം ഭരിച്ചിരുന്ന നഗരസഭയിൽ ഇക്കുറി ബിജെപിയാണു ഭരണം പിടിച്ചത്. 2015-ൽ 15 സീറ്റുകളോടെ പന്തളം നഗരസഭയിൽ ഭരണം നേടിയ സിപിഎമ്മിന് ഇത്തവണ ഒന്പതു സീറ്റുകൾ മാത്രമാണു ലഭിച്ചത്. ഏഴു സീറ്റുകളുണ്ടായിരുന്ന ബിജെപി 18 സീറ്റുകളോടെ ഇത്തവണ അധികാരം നേടി.
പാലക്കാടിനുശേഷം ബിജെപി അധികാരം നേടിയ സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയാണ് പന്തളം.