ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാൻ ഇന്നിംഗ്സിനും 176 റണ്‍സിനും തോറ്റു. നാലാം ദിനം പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 186 റണ്‍സിൽ അവസാനിച്ചു. ജയത്തോടെ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കിവീസ് 2-0ന് സ്വന്തമാക്കി.
ആറ് വിക്കറ്റ് വീഴ്ത്തിയ പേസർ കെയ്ൽ ജാമിസണ് ആണ് പാക്കിസ്ഥാനെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടിയ ജാമിസണ് മത്സരത്തിൽ ആകെ 11 വിക്കറ്റ് കൊയ്തു.
പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പ്രകടനം ദയനീയമായിരുന്നു. 37 റണ്‍സ് വീതം നേടിയ സഫർ ഗോഹർ, അസ്ഹർ അലി എന്നിവരാണ് പാക്ക് നിരയിലെ ടോപ്പ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ പാക്കിസ്ഥാൻ 297 റണ്‍സ് നേടിയിരുന്നു.
ഡബിൾ സെഞ്ചുറിയിലൂടെ കിവീസിന് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ സമ്മാനിച്ച നായകൻ കെയ്ൻ വില്യംസണ് കളിയിലെ താരമായി. 238 റണ്‍സ് നേടിയ വില്യംസണ് പുറമേ ഹെൻട്രി നിക്കോൾസ് (157), ഡാരിൽ മിച്ചൽ (പുറത്താകാതെ 102) എന്നിവർ സെഞ്ചുറിയും നേടിയിരുന്നു.
ആറ് വിക്കറ്റ് വീഴ്ത്തിയ പേസർ കെയ്ൽ ജാമിസണ് ആണ് പാക്കിസ്ഥാനെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടിയ ജാമിസണ് മത്സരത്തിൽ ആകെ 11 വിക്കറ്റ് കൊയ്തു.
പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പ്രകടനം ദയനീയമായിരുന്നു. 37 റണ്‍സ് വീതം നേടിയ സഫർ ഗോഹർ, അസ്ഹർ അലി എന്നിവരാണ് പാക്ക് നിരയിലെ ടോപ്പ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ പാക്കിസ്ഥാൻ 297 റണ്‍സ് നേടിയിരുന്നു.
ഡബിൾ സെഞ്ചുറിയിലൂടെ കിവീസിന് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ സമ്മാനിച്ച നായകൻ കെയ്ൻ വില്യംസണ് കളിയിലെ താരമായി. 238 റണ്‍സ് നേടിയ വില്യംസണ് പുറമേ ഹെൻട്രി നിക്കോൾസ് (157), ഡാരിൽ മിച്ചൽ (പുറത്താകാതെ 102) എന്നിവർ സെഞ്ചുറിയും നേടിയിരുന്നു.