ബംഗളുരു: ഐടി ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി. ബംഗളുരു സെൻട്രൽ മണ്ഡലത്തിൽനിന്നുള്ള എംപി പി.സി. മോഹനാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
ഐടി ജീവനക്കാർ വീടുകളിലിരുന്നു ജോലി തുടരുന്നതു മറ്റു മേഖലകളെ തകർക്കുകയാണെന്നും കാബുകൾ, റിക്ഷ, ഹോട്ടൽ- ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മേഖലകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകൾ രൂക്ഷമായ പ്രതിസന്ധിയെ നേരിടുകയാണെന്നുമാണു ബിജെപി നേതാവ് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കണമെന്ന ആവശ്യത്തിനു ന്യായീകരണമായി പറയുന്നത്.
ബംഗളുരു പോലുള്ള നഗരങ്ങളിൽ ടെക് ജീവനക്കാർ ചെലവഴിക്കുന്ന പണമാണു മറ്റു മേഖലകളെ കൂടി പിടിച്ചുനിർത്തുന്നതെന്നും അതുകൊണ്ടുതന്നെ അവർ വർക്ക് ഫ്രം ഹോം തുടരുന്നത് ശരിയല്ലെന്നും എംപി കൂട്ടിച്ചേർത്തു. വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കൻ ടെക് കന്പനികളോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയോട് അഭ്യർഥിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.
ഐടി ജീവനക്കാർ വീടുകളിലിരുന്നു ജോലി തുടരുന്നതു മറ്റു മേഖലകളെ തകർക്കുകയാണെന്നും കാബുകൾ, റിക്ഷ, ഹോട്ടൽ- ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മേഖലകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകൾ രൂക്ഷമായ പ്രതിസന്ധിയെ നേരിടുകയാണെന്നുമാണു ബിജെപി നേതാവ് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കണമെന്ന ആവശ്യത്തിനു ന്യായീകരണമായി പറയുന്നത്.
ബംഗളുരു പോലുള്ള നഗരങ്ങളിൽ ടെക് ജീവനക്കാർ ചെലവഴിക്കുന്ന പണമാണു മറ്റു മേഖലകളെ കൂടി പിടിച്ചുനിർത്തുന്നതെന്നും അതുകൊണ്ടുതന്നെ അവർ വർക്ക് ഫ്രം ഹോം തുടരുന്നത് ശരിയല്ലെന്നും എംപി കൂട്ടിച്ചേർത്തു. വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കൻ ടെക് കന്പനികളോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയോട് അഭ്യർഥിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.